ഓൾഡ് ട്രാഫോർഡ്: ഇടക്കാല പരിശീലകനായി ചുമതലയേറ്റ റാൽഫ് റാഗ്നിക്കിന്റെ കീഴിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് വിജയത്തുടക്കം. പ്രസ്സിംഗ് ഗെയിമിന്റെ ആശാനായ റാൽഫിന്റെ ശിക്ഷണത്തിൽ ആദ്യമായി കളത്തിലിറങ്ങിയ യുണൈറ്റഡ് ഏകപക്ഷീയമായ ഒരു ഗോളിന് ക്രിസ്റ്റൽ പാലസിനെയാണ് വിഴ്ത്തിയത്. ബ്രസീലിയൻ താരം ഫ്രെഡാണ് യുണൈറ്റഡിന്റെ വിജയ ഗോൾ നേടിയത്. കഴിഞ്ഞ ദിവസം കാരിക്കിന്റെ ശിക്ഷണത്തിൽ ആഴ്സനലിനെതിരെ വിജയം നേടിയ അതേ ഇലവനെത്തന്നെയാണ് റാൽഫും കളത്തിലിറക്കിയത്.
നിരവധി അവസരങ്ങൾ മത്സരത്തിലൂട നീളം യുണൈറ്റഡ് സൃഷ്ടിച്ചു. 77-ാം മിനിട്ടിൽ റാൽഫിന്റെ ശൈലിയിൽ ഏറെ ശോഭിക്കുമെന്ന് വിലയിരുത്തപ്പെടുന്ന ഫ്രെഡ് തന്നെ യുണൈറ്റഡിന്റെ വിജയമുറപ്പിക്കുകയായിരുന്നു.
രണ്ടാം പകുതിയിൽ പകരക്കാരനായി ഇറങ്ങിയ ഗ്രീൻവുഡ് നൽകിയ പാസ് സ്വികരിച്ച് ബോക്സിന് പുറത്തു നിന്ന് ഫ്രെഡ് അളന്നു കുറിച്ച് തൊടുത്ത ഷോട്ട് അതുവരെ മികച്ച സേവിംഗുകളുമായി പാലസിന്റെ രക്ഷകനായ ഗോൾ കീപ്പർ ഗുയേറ്റയ്ക്ക് ഒരവസരവും നൽകാതെ വലകുലുക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |