SignIn
Kerala Kaumudi Online
Saturday, 13 September 2025 9.10 PM IST

ജെൻ സി കലാപം; നേപ്പാളിൽ സമൂഹ മാദ്ധ്യമങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്ക്  നീക്കി

Increase Font Size Decrease Font Size Print Page
gen-z-protest

കാഠ്മണ്ഡു: നേപ്പാളിൽ സർക്കാരിനെതിരായുള്ള ജെൻ സി പ്രക്ഷോഭം ശക്തമായതോടെ സമൂഹ മാദ്ധ്യമങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്ക് നീക്കി. നിരോധിച്ച 26 സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളും പുനഃസ്ഥാപിച്ചിരിക്കുകയാണ്. പാർലമെന്റിലേക്ക് പ്രക്ഷോഭകർ നടത്തിയ മാർച്ചിനുനേരെ സുരക്ഷാസേന നടത്തിയ വെടിവയ്പിൽ 19 പേർ മരിക്കുകയും 300ലേറെപ്പേർക്ക് പരിക്കേൽക്കുകയും ചെയ്ത സാഹചര്യത്തിലാണ് തീരുമാനം.

മന്ത്രിസഭയുടെ അടിയന്തര യോഗത്തിന് ശേഷം സമൂഹ മാദ്ധ്യമങ്ങൾ നിരോധിക്കാനുള്ള മുൻ തീരുമാനം സർക്കാർ പിൻവലിച്ചതായി നേപ്പാളിലെ വാർത്താവിനിമയ, പ്രക്ഷേപണ മന്ത്രി പൃഥ്വി സുബ്ബ ഗുരുംഗ് പ്രഖ്യാപിച്ചു. ജെൻ സിയുടെ ആവശ്യങ്ങൾക്കനുസൃതമായി സമൂഹ മാദ്ധ്യമങ്ങൾ പുനരാരംഭിക്കുന്നതിനുള്ള പ്രക്രിയ ആരംഭിക്കാൻ ബന്ധപ്പെട്ട ഏജൻസികളോട് മന്ത്രാലയം ഉത്തരവിട്ടിട്ടുണ്ടെന്നും ഗുരുംഗ് പറഞ്ഞു. യുവാക്കൾ പ്രക്ഷോഭത്തിൽ നിന്ന് പിന്മാറണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. പ്രക്ഷോഭത്തിൽ നേപ്പാൾ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. അന്വേഷണത്തിനായി പ്രത്യേക സമിതിയെ നിയോഗിച്ചു.15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം.

നേപ്പാളിൽ പ്രക്ഷോഭത്തെത്തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനിശ്ചിതകാലത്തേക്ക് അടച്ചിരിക്കുകയാണ്. ക്രമസമാധാന തകർച്ചയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് ആഭ്യന്തര മന്ത്രി രമേഷ് ലെഖാകു രാജിവച്ചു. രാജ്യസുരക്ഷയ്ക്ക് ഹാനികരമായ തരത്തിൽ സമൂഹമാദ്ധ്യമങ്ങൾ ദുരുപയോഗം ചെയ്യുന്നത് തടയാൻ നിയന്ത്രണങ്ങൾ ഏർപ്പെടുത്താമെന്ന് സുപ്രീംകോടതി വിധിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ നേപ്പാളിൽ രജിസ്റ്റ‌ർ ചെയ്യണമെന്ന നിയമം നടപ്പാക്കി. ഓഗസ്റ്റ് 28 മുതൽ സെപ്തംബർ നാലുവരെയായിരുന്നു സമയപരിധി. ഇതനുസരിച്ചുള്ള നടപടികൾ യൂട്യൂബ്, ഫേസ് ബുക്ക്, ഇൻസ്റ്റഗ്രാം, എക്സ്, വാട്സ് ആപ്പ് അടക്കം 26 പ്ളാറ്റ്ഫോമുകൾ പൂർത്തിയാക്കിയില്ല. ഇതോടെ വിലക്ക് ഏർപ്പെടുത്തുകയായിരുന്നു.

TAGS: NEWS 360, WORLD, WORLD NEWS, GEN Z PROTEST, NEPAL GEN Z PROTEST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.