ബെർലിൻ: 30 വയസിൽ താഴെയുള്ളവരിൽ മൊഡേണ വാക്സിൻ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് പഠനം. മൊഡേണ വാക്സിൻ 30 വയസിന് താഴെ ഉള്ളവരിൽ ഹൃദ്രോഗത്തിന് കാരണമാകാമെന്നാണാണ് ജർമ്മൻ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ വാദം. ജർമനിയുടെ ഫെഡറൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ വാക്സിൻസ് ആന്റ് ബയോമെഡിസിന്റെ പഠനത്തിലാണ് ഇക്കാര്യം പ്രതിപാദിക്കുന്നത്. മൊഡേണ വാക്സിൻ എടുക്കുന്ന 30 വയസിന് താഴെയുള്ളവരിൽ ഹൃദയ ധമനികളിൽ നീര് വയ്ക്കുന്ന മയോകാർഡിറ്റിസ്, ഹൃദയത്തിനു ചുറ്റുമുള്ള കോശങ്ങളിൽ നീര് വയ്ക്കുന്ന രോഗമായ പെരികാർഡിറ്റിസ് എന്നീ രോഗങ്ങൾക്ക് ഉണ്ടാകാനുള്ള സാദ്ധ്യതയേറെയാണ്. എന്നാൽ 30 വയസ് കഴിഞ്ഞവർക്ക് ഇത്തരത്തിൽ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകില്ലെന്നും വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു. ഫൈസർ വാക്സിൻ ഉപയോഗിക്കുന്ന , 30 വയസിൽ താഴെയുള്ളവരിൽ ഈ രോഗങ്ങൾ വരാനുള്ള സാദ്ധ്യത മൊഡേണ വാക്സിൻ ഉപയോഗിക്കുന്നവരെ അപേക്ഷിച്ച് 5 ശതമാനം കുറവാണെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്.ഏതാനും മാസങ്ങൾക്ക് മുൻപ് ചില വാക്സിൻ സാമ്പിളുകളിൽ ശരീരത്തിന് ഹാനികരമായ ലോഹ സാന്നിദ്ധ്യം കണ്ടെത്തിയെന്ന റിപ്പോർട്ടിനെ തുടർന്ന് ജപ്പാൻ മൊഡേണ വാക്സിൻ ഉപയോഗം താത്ക്കാലികമായി നിറുത്തി വച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |