കറാച്ചി : പാകിസ്ഥാനിൽ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെയായ അവിശ്വാസ പ്രമേയം പരിഗണിക്കാതെ ഇന്നലെ ദേശീയ അസംബ്ലി പിരിഞ്ഞു. അന്തരിച്ച അംഗത്തിന് ആദരാഞ്ജലി അർപ്പിച്ച ശേഷം അസംബ്ലി പിരിയുന്നതായി സ്പീക്കർ അസദ് ഖൈസർ അറിയിക്കുകയായിരുന്നു. മാർച്ച് 28നാണ് ഇനി അസംബ്ലി വീണ്ടും ചേരുക.
അതേ സമയം, അവിശ്വാസ പ്രമേയം പരിഗണിക്കാത്തതിനെതിരെ പ്രതിപക്ഷം രംഗത്തെത്തി. ഇമ്രാൻ ഖാനെ സംരക്ഷിക്കാൻ സ്പീക്കർ ശ്രമിക്കുന്നതായി പ്രതിപക്ഷം ആരോപിച്ചു. അവിശ്വാസപ്രമേയം വോട്ടിനിടുമ്പോൾ ഇമ്രാനെതിരെ വോട്ടുചെയ്യുമെന്ന് പാർട്ടിയിലെ 24 വിമത എം.പിമാർ പരസ്യമായി പ്രഖ്യാപിച്ചിരുന്നു.
പ്രതിപക്ഷത്തെ നൂറോളം എം.പിമാരാണ് പ്രമേയത്തെ പിന്തുണയ്ക്കുന്നത്. സൈന്യത്തിന്റെ പിന്തുണയും ഇമ്രാന് നഷ്ടമായിരിക്കുകയാണ്. ഇന്നലെ സഭ പിരിഞ്ഞതോടെ പ്രമേയ വോട്ടെടുപ്പിന് ഇനി ഒരാഴ്ച കൂടി കാത്തിരിക്കണം. അവിശ്വാസ പ്രമേയത്തിന് മുമ്പ് രാജിവയ്ക്കില്ലെന്ന് ഇമ്രാൻ ഖാൻ അറിയിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |