ലണ്ടൻ : യുക്രെയിന് നേരെ അധിനിവേശം ആരംഭിച്ചതിന് പിന്നാലെ എല്ലാ മേഖലകളിലും റഷ്യയ്ക്ക് മേൽ പാശ്ചാത്യ രാജ്യങ്ങൾ ഉപരോധങ്ങൾ കടുപ്പിക്കുകയാണ്. ആഭരണ നിർമ്മാണ മേഖലയിലും റഷ്യയെ ഒഴിവാക്കുകയാണ് മുൻനിര ബ്രാൻഡുകൾ.
റഷ്യൻ ഡയമണ്ടുകളെയാണ് ഇവർ ഒഴിവാക്കുന്നത്. യു.എസിലെ ടിഫനി ആൻഡ് കമ്പനി, സ്വിറ്റ്സർലൻഡിലെ ഷോപാ, ഒഹൈയോ ആസ്ഥാനമായുള്ള ലോകത്തെ ഏറ്റവും വലിയ ഡയമണ്ട് ആഭരണ റീട്ടെയ്‌ലർ കമ്പനിയായ സിഗ്‌നെറ്റ്, ലോകത്തെ ഏറ്റവും വലിയ ആഭരണ വ്യാപാരികളായ ഡെൻമാർക്കിന്റെ പാൻഡോറ എന്നിവ റഷ്യയിൽ നിന്നുള്ള ഡയമണ്ടുകൾ വാങ്ങില്ലെന്ന് വ്യക്തമാക്കി.
മറ്റ് മുൻനിര പാശ്ചാത്യ ആഭരണ ശൃംഖലകളും സമാന തീരുമാനവുമായി മുന്നോട്ടെത്തിയിട്ടുണ്ട്. ലോകത്തെ ആകെയുള്ളതിൽ 30 ശതമാനത്തോളം ഡയമണ്ട് ഉത്പാദനം റഷ്യയിലാണ്. ഇതിൽ 98 ശതമാനം ഡയമണ്ടും ഖനനും ചെയ്ത് വില്ക്കുന്നത് റഷ്യൻ ഭരണകൂടത്തിന്റെ ഭാഗിക നിയന്ത്രണത്തിലുള്ള അൽറോസ എന്ന കമ്പനിയാണ്. ലോകത്തെ തന്നെ ഏറ്റവും വലിയ ഡയമണ്ട് ഉത്പാദകർ അൽറോസയാണ്. അൽറോസയ്ക്ക് യു.കെയും യു.എസും ഉപരോധം ഏർപ്പെടുത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |