കാബൂൾ: അഫ്ഗാനിസ്ഥാനിലെ മനുഷ്യാവകാശ സാഹചര്യങ്ങളെക്കുറിച്ചുള്ള ആശങ്കകൾ വർദ്ധിച്ചുവരുന്നതിനിടയിൽ ഇസ്ലാമിക നിയമം പൂർണ്ണമായും നടപ്പാക്കാൻ താലിബാൻ പരമോന്നത നേതാവ് മൗലവി ഹെബത്തുള്ള അഖുന്ദ്സാദ ജഡ്ജിമാരോട് ഉത്തരവിട്ടു.
ഒരു സംഘം ജഡ്ജിമാരുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് ഹൈബത്തുള്ള അഖുന്ദ്സാദയിൽ നിന്നുള്ള ഉത്തരവ് വന്നതെന്ന് താലിബാൻ വക്താവ് സബിഹുള്ള മുജാഹിദ് പറഞ്ഞു.
കള്ളന്മാർ,തട്ടിക്കൊണ്ടുപോയവർ,രാജ്യദ്രോഹികൾ എന്നിവരുടെ കേസുകൾ അന്വേഷിക്കുക. ഇളവിന്റെയും ശിക്ഷയുടെയും എല്ലാ ശരീഅത്ത് വ്യവസ്ഥകളും പാലിച്ച അത്തരം കേസുകളിൽ, ഇളവും ശിക്ഷയും നൽകാൻ നിങ്ങൾ ബാധ്യസ്ഥരാണ്, കാരണം ഇത് ശരിഅത്ത് ഉത്തരവും എന്റെ ഉത്തരവും ആണ്, ഇത് നിവവേറ്റപ്പെടേണ്ടതാണ് എന്ന് സബിഹുള്ള മുജാഹിദ് ഞായറാഴ്ച ട്വീറ്റ് ചെയ്തു.
ഇസ്ലാമിക് എമിറേറ്റ് നേതാവിന്റെ ഉത്തരവ് രാജ്യത്തുടനീളം നടപ്പാക്കുമെന്ന് മറ്റൊരു താലിബാൻ വക്താവ് പറഞ്ഞു. കൊലപാതകവും തട്ടിക്കൊണ്ടുപോകലും മോഷണവും നടത്തുന്നവർ ശിക്ഷിക്കപ്പെടണമെന്ന് വക്താവ് യൂസഫ് അഹമ്മദി പറഞ്ഞു.
ഇസ്ലാമിക് ഗ്രൂപ്പ് അധികാരത്തിലെത്തിയ ശേഷം രാജ്യത്തുടനീളം ഇസ്ലാമിക നിയമത്തിന്റെ എല്ലാ വശങ്ങളും പൂർണ്ണമായും നടപ്പിലാക്കാൻ താലിബാൻ നേതാവ് ഔപചാരിക ഉത്തരവ് പുറപ്പെടുവിക്കുന്നത് ഇതാദ്യമാണെന്ന് അഫ്ഗാൻ വാർത്താ ഏജൻസി പറഞ്ഞു.
2021ആഗസ്റ്റിൽ താലിബാൻ അഫ്ഗാൻ ഭരണം ഏറ്റെടുത്തതോടെ അടിസ്ഥാന അവകാശങ്ങൾ കർശനമായി നിയന്ത്രിക്കുകയും സ്ത്രീകളുടെയും പെൺകുട്ടികളുടെയും അവകാശങ്ങൾ ഇല്ലാതാക്കുകയും നയങ്ങൾ അടിച്ചേൽപ്പിച്ചിക്കുകയും ചെയ്യുന്നു.
സിവിൽ സർവീസിലെ നേതൃസ്ഥാനങ്ങളിൽ നിന്ന് സ്ത്രീകളെ പിരിച്ചുവിടുകയും മിക്ക പ്രവിശ്യകളിലെയും പെൺകുട്ടികളെ സെക്കൻഡറി സ്‌കൂളിൽ ചേരുന്നതിൽ നിന്ന് വിലക്കുകയും ചെയ്തിട്ടുണ്ട്. ബന്ധുവായ പുരുഷനോടൊപ്പമല്ലാതെ സ്ത്രീകൾ യാത്ര ചെയ്യരുതെന്നും വനിതാ ടിവി വാർത്താ അവതാരകർ ഉൾപ്പെടെയുള്ള സ്ത്രീകൾ പൊതുസ്ഥലങ്ങളിൽ മുഖം മറയ്ക്കണമെന്നും താലിബാൻ കൽപ്പനയുണ്ട്. വിമർശനാത്മകമായ റിപ്പോർട്ടിംഗ് നടത്തുന്ന മാധ്യമപ്രവർത്തകരെ തടഞ്ഞുവയ്ക്കുകയും മർദ്ദിക്കുകയും ചെയ്യുന്നു. പ്രതികാര കൊലപാതകങ്ങളും മുൻ സർക്കാർ ഉദ്യോഗസ്ഥരുടെയും സുരക്ഷാ സേനാംഗങ്ങളുടെയും നിർബന്ധിത തിരോധാനങ്ങളും നടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |