SignIn
Kerala Kaumudi Online
Wednesday, 29 October 2025 2.16 AM IST

കൊള്ളയടിക്കാൻ റോഡിൽ ദമ്പതികളെ തടഞ്ഞു നിർത്തി; പിന്നാലെ പണം അങ്ങോട്ട് നൽകി തിരിച്ച് പോയി കള്ളന്മാർ, വീഡിയോ

Increase Font Size Decrease Font Size Print Page
rob

ന്യൂഡൽഹി: കവർച്ചയ്ക്ക് എത്തിയവർ അവസാനം അങ്ങോട്ട് പണം നൽകി മടങ്ങുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. കിഴക്കൻ ഡൽഹിയിലെ ഷഹ്ദാരയിലെ ഫാർഷ് ബസാർ ഏരിയയിലാണ് സംഭവം നടക്കുന്നത്. വീഡിയോയിൽ രണ്ട് പേർ ഹെൽമറ്റ് ധരിച്ച് സ്‌കൂട്ടറിലെത്തി റോഡിലൂടെ നടന്ന ദമ്പതികളെ തടയുന്നു. ദമ്പതികളെ പരിശോധിക്കുന്നതും കാണാം. പിന്നാലെ സ്കൂട്ടറിൽ കയറുന്നതിന് മുൻപ് തിരികെ വന്ന് എന്തോ ഒന്ന് ദമ്പതികൾക്ക് നൽകി മടങ്ങുന്നതും കാണാം. എന്നാൽ എന്താണ് നൽകിയത് എന്നത് വ്യക്തമായിരുന്നില്ല. എന്നാൽ പ്രതികൾ പിടിയിലായതിന് പിന്നാലെ സംഭവത്തിന്റെ വാസ്തവവും പുറത്തുവന്നു.

രണ്ട് മോഷ്ടാക്കൾ ദമ്പതികളെ തടഞ്ഞ് പണം ആവശ്യപ്പെട്ടു. എന്നാൽ അവരുടെ കെെയിൽ 20രൂപ നോട്ട് അല്ലാതെ ഒന്നും കണ്ടെത്താൻ അവർക്ക് കഴിഞ്ഞില്ല. തുടർന്ന് മോഷ്ടാക്കൾ 100രൂപ തരുകയായിരുന്നുവെന്ന് ദമ്പതികൾ പൊലീസിനോട് പറഞ്ഞു. 100രൂപ നോട്ട് നൽകിയ ശേഷം മോഷ്ടാക്കൾ സ്കൂട്ടറിൽ കയറി അവിടെ നിന്ന് പോയി.

പ്രദേശത്തെ 200ഓളം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പൊലീസ് മോഷ്ടാക്കളെ അറസ്റ്റ് ചെയ്തത്. അവരുടെ കെെയിൽ നിന്ന് 30 മൊബെെൽ ഫോണുകളും പൊലീസ് കണ്ടെടുത്തു. ദേവ് വർമ, ഹർഷ് രാജ്‌പുത് എന്നിവരാണ് അറസ്റ്റിലായത്. ദേവ് വർമ ഒരു സ്വകാര്യ സ്ഥാപനത്തിലെ അക്കൗണ്ടന്റാണെന്നും ഹർഷ് ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്നുവെന്നും പൊലീസ് പറഞ്ഞു. യൂട്യൂബിലെ ഗുണ്ടാ സംഘം നീരജ് ബവാനയുടെ വീഡിയോകൾ കണ്ട് ഇയാളുടെ സംഘത്തിൽ ചേരാൻ ആഗ്രഹിച്ചായിരുന്നു ഇങ്ങനെ ചെയ്തതെന്ന് ഇരുവരും പൊലീസിന് മൊഴി നൽകിയതായാണ് റിപ്പോർട്ട്.

TAGS: CASE DIARY, ROB, DELHI, ROBBERY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.