പത്തനംതിട്ട: ആന്താലിമണ്ണിൽ യുവാക്കളെ ദമ്പതികൾ വീട്ടിലെത്തിച്ച് മൃഗീയമായി ആക്രമിച്ച സംഭവത്തിൽ റിമാൻഡ് റിപ്പോർട്ട് പുറത്ത്. റാന്നി സ്വദേശിയെയും ആലപ്പുഴ സ്വദേശിയെയുമാണ് ദമ്പതികളായ ജയേഷും രശ്മിയും മർദ്ദിച്ചത്. ഇതിൽ റാന്നി സ്വദേശിയുമായി രശ്മിക്ക് അവിഹിത ബന്ധമുണ്ടെന്ന് ജയേഷ് സംശയിച്ചിരുന്നതായി റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. രശ്മിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ യുവാവിന്റെ ഫോണിലുണ്ടെന്നും ജയേഷ് സംശയിച്ചിരുന്നു. ഈ സംശയത്തിന്റെ അടിസ്ഥാനത്തിലാണ് അതിക്രൂര പീഡനം നടത്തിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
യുവാവിനെ തിരുവോണ ദിവസമാണ് ജയേഷ് വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. വീട്ടിലെത്തിയതോടെ ദമ്പതികൾ യുവാവിനെ ആക്രമിക്കുകയായിരുന്നു. ഷാളുപയോഗിച്ച് കൈയ്യും കാലും കെട്ടുകയും പ്ലാസ്റ്റിക് കയറുകൊണ്ട് കെട്ടിത്തൂക്കുകയുമായിരുന്നു. പിന്നാലെ ഇരുമ്പുവടികൊണ്ട് അടിക്കുകയും സൈക്കിള്‍ ചെയിന്‍ കൈയില്‍ചുരുട്ടി നെഞ്ചില്‍ ഇടിക്കുകയും ചെയ്തതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
മർദ്ദനമേറ്റ് അവശനായ യുവാവിനോട് തന്റെ കാമുകിയുടെ ബന്ധുക്കൾ മർദ്ദിച്ചതാണെന്ന് പുറത്തുപറയണമെന്നാണ് ജയേഷ് പറഞ്ഞത്. ഇതാണ് മർദ്ദനത്തിനിരയായ യുവാവ് ആദ്യം പൊലീസിനോട് പറഞ്ഞത്. ഇതനുസരിച്ച് പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു. എന്നാൽ വിശദമായ അന്വേഷണത്തിലൂടെ പൊലീസ് സത്യം പുറത്തുകൊണ്ടുവരികയായിരുന്നു. യുവാവിന്റെ കാമുകിയെ ജയേഷും രശ്മിയും നേരത്തേ കാണുകയും പൊലീസ് വന്നാല്‍ ബന്ധുക്കള്‍ മര്‍ദിച്ചതായി പറയണമെന്നും പറഞ്ഞു. ഇതാണ് പ്രതികളെ കുടുക്കിയത്. കാമുകിയിൽ നിന്നാണ് പ്രതികളെക്കുറിച്ചുളള വിവരം പൊലീസിന് ലഭിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |