കൊല്ലം: വാടക വീട് ഒഴിയാൻ ആവശ്യപ്പെട്ടതിലുള്ള വിരോധം കാരണം യുവതിയെയും അച്ഛനെയും വീട്ടിൽ അതിക്രമിച്ച് കയറി മർദ്ദിച്ച് പരിക്കേൽപ്പിച്ച പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ആദിനാട് തെക്ക് പടിക്കറ്റടത്തിൽ ശ്യാംജിത്ത്(21) ആണ് കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായത്. പാവുമ്പ സ്വദേശി ബിന്ദുവിനെയും പിതാവിനെയുമാണ് പ്രതി ആക്രമിച്ചത്.
ബിന്ദുവിന്റെ സഹോദരിയുടെ ഉടമസ്ഥതയിലുള്ള വീട്ടിൽ വാടകക്ക് താമസിച്ച് വന്ന പ്രതിയോട് വീട് ഒഴിയാൻ സഹോദരിയുടെ മകൻ ആവശ്യപ്പെട്ടിരുന്നു. ഇത് ബിന്ദുവിന്റെ നിർബന്ധ പ്രകാരമാണെന്ന് തെറ്റിദ്ധരിച്ചായിരുന്നു ആക്രമണം. വെട്ടുകത്തിയുമായി വീട്ടിൽ കയറിയ പ്രതി കത്തിയുടെ പുറഭാഗം കൊണ്ട് ബിന്ദുവിനെയും പിതാവിനെയും ആക്രമിക്കുകയായിരുന്നു. ബിന്ദുവിന്റെ കഴുത്തിലെ അസ്ഥിക്ക് പൊട്ടൽ ഉണ്ടായി.കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ബിജുവിയുടെ നേതൃത്വത്തിൽ എസ്.ഐമാരായ ഷാജിമോൻ, ശരത്ചന്ദ്രൻ, തോമസ്, സി.പി.ഒമാരായ ഹാഷിം, ജിമിനി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |