പരപ്പനങ്ങാടി: പരപ്പനങ്ങാടി അഞ്ചപ്പുരയിലെ കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ ജനൽകമ്പികൾ ഇളക്കിമാറ്റി മോഷണം നടത്തിയ കേസിലെ പ്രതിയെ 11 വർഷത്തിന് ശേഷം പിടികൂടി. തമിഴ്നാട്ടിലെ കുപ്രസിദ്ധ മോഷ്ടാക്കളായ കുറുവ സംഘത്തിൽപ്പെട്ട അറുമുഖൻ(34) എന്ന കുഞ്ഞനെയാണ് വളാഞ്ചേരി പൂക്കാട്ടിരി അത്തിപ്പറ്റയിൽ ഒളിവിൽ കഴിയുന്നതിനിടെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് പിടികൂടിയത്. ഇയാളുടെ പേരിൽ ഗുരുവായൂർ, ചാവക്കാട്, പൊന്നാനി, കൽപ്പകഞ്ചേരി, മഞ്ചേരി, എടക്കര സ്റ്റേഷനിൽ കവർച്ച, ഭവനഭേദനം, എ.ടി.എം പൊളിക്കൽ എന്നിവയ്ക്ക് കേസുകളുണ്ട്. പ്രതിയെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. താനൂർ ഡിവൈ.എസ്.പി മൂസ വള്ളിക്കാടൻ, പരപ്പനങ്ങാടി ഇൻസ്പെക്ടർ ഹണി കെ.ദാസ് എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ സലേഷ്, സബറുദ്ധീൻ, അഭിമന്യു, ആൽബിൻ, വിപിൻ എന്നിവരാണ് പ്രതിയെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |