കൊച്ചി: വെള്ളക്കെട്ടിലേക്ക് കെ.എസ്.ആർ.ടി.സി ബസ് ഒാടിച്ചിറക്കിയ ഡ്രൈവർക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം നൽകി. ഇക്കഴിഞ്ഞ മഴക്കാലത്താണ് പൂഞ്ഞാർ സെന്റ് മേരീസ് പള്ളിക്കു സമീപത്തെ വെള്ളക്കെട്ടിലേക്ക് ഡ്രൈവർ എസ്. ജയദീപ് ബസ് ഒാടിച്ചിറക്കിയത്. കനത്ത മഴയെ അവഗണിച്ച് സർവീസ് തുടരാൻ തീരുമാനിച്ചതിനാലാണ് ജയദീപ് ബസ് വെള്ളത്തിൽ ഇറക്കിയത്. എന്നാൽ ഇതുമൂലം 5.30 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്ന് വിലയിരുത്തി കെ.എസ്.ആർ.ടി.സി ഇയാളെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. തുടർന്ന് പൊതുമുതൽ നശിപ്പിച്ചതിന് പൊലീസ് കേസെടുത്തു. തുടർന്നാണ് ജയദീപ് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. എന്നാൽ ജയദീപിനെതിരെ ചുമത്തിയ കുറ്റം നിലനിൽക്കുമോയെന്ന് സംശയം പ്രകടിപ്പിച്ച ജസ്റ്റിസ് പി.ജി. അജിത് കുമാർ മുൻകൂർ ജാമ്യം അനുവദിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |