തിരുവനന്തപുരം: പൂവാർ കാരക്കാട്ട് റിസോർട്ട് കേന്ദ്രീകരിച്ച് നടന്ന ലഹരിപ്പാർട്ടിയിൽ ബംഗളൂരു സ്വദേശി വിക്കിയെ കേന്ദ്രീകരിച്ച് അന്വേഷണം. പാർട്ടിയിൽ മാരകമായ ലഹരിമരുന്നുകളെത്തിച്ചത് ഇയാളാണെന്ന് പിടിയിലായ പ്രതികളും പാർട്ടികളിലെത്തിയവരും മൊഴി നൽകിയതായി എക്സൈസ് എ.സി വിനോദ് പറഞ്ഞു.
ഇയാളുടെ മേൽവിലാസമോ മറ്റ് വിവരങ്ങളോ ലഭ്യമല്ല. പ്രധാന പ്രതിയായ അക്ഷയ് മോഹനുമായി ഫോൺ വഴിയായിരുന്നു ഇയാൾ ഇടപാടുകൾ നടത്തിയത്. അതേസമയം രണ്ടാം പ്രതിയായ കണ്ണാന്തുറ സ്വദേശി പീറ്റർ ഷാൻ തലസ്ഥാന നഗരത്തിലെ വിവിധ ഹോട്ടലുകൾ കേന്ദ്രീകരിച്ച് വീക്കെന്റ് ഡി.ജെ പാർട്ടികൾ നടത്തിയിരുന്നു. നേരത്തെ നെടുമങ്ങാട് ഭാഗത്ത് നിന്ന് എട്ടുകിലോ കഞ്ചാവുമായി പിടിയിലായവരിൽ നിന്ന് പീറ്റർ ഷാനെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചിരുന്നു.
ഇയാൾ കഞ്ചാവിന്റെ മൊത്ത വിതരണക്കാരനാണെന്നാണ് സൂചന. ഡി.ജെ പാർട്ടികളിൽ ലഹരി ഉപയോഗിക്കുന്നവരെ കണ്ടെത്തി അവരുമായി അടുപ്പം സ്ഥാപിച്ച് കച്ചവടം നടത്തുന്നതാണ് ഇയാളുടെ രീതി. പിന്നീട് കച്ചവട ശൃംഖല വലുതാക്കും. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ വഴി ആവശ്യക്കാരെ കണ്ടെത്തി എം.ഡി.എം.എ, ഹാഷിഷ് ഓയിൽ, കഞ്ചാവ് തുടങ്ങിയവ പാർട്ടികളിൽ വിതരണം ചെയ്യുന്നതാണ് രീതി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |