നെയ്യാറ്റിൻകര: ലഹരി ഉപയോഗം ചോദ്യം ചെയ്യുകയും വിവരം പൊലീസിൽ അറിയിക്കുകയും ചെയ്തതിന്റെ വൈരാഗ്യത്തിൽ ഓട്ടോറിക്ഷാ ഡ്രൈവറെ വീട്ടിൽക്കയറി ആക്രമിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. അതിയന്നൂർ വില്ലേജ് ഓഫീസിന് സമീപം ആര്യശാല പുത്തൻവീട്ടിൽ പൊടിയൻ എന്ന അഭിലാഷ്(18), പത്താംകല്ല് പൂവങ്ങവിളാകം ആമ്പാടി ഗോകുലം വീട്ടിൽ രഞ്ജിത്(21) എന്നിവരെയാണ് നെയ്യാറ്റിൻകര എസ്.എച്ച്.ഒ വി.എൻ. സാഗറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
കഴിഞ്ഞ 13നാണ് പത്താംകല്ല് സ്വദേശി സുനിൽകുമാറിനെ പ്രതികൾ മുളകുപൊടി എറിഞ്ഞ ശേഷം തലയ്ക്ക് വെട്ടിപ്പരിക്കേൽപ്പിച്ചത്. കേസിലെ രണ്ടാംപ്രതി ശ്രീരാഗിനെ സംഭവദിവസം തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ റിമാൻഡിലാണ്. കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരി വസ്തുക്കൾ ഉപയോഗിച്ചുളള പ്രതികളുടെ അക്രമം പതിവായതിനെ തുടർന്നാണ് സുനിൽകുമാർ പൊലീസിൽ പരാതി നൽകിയത്. ഇതിലുള്ള വൈരാഗ്യത്തിലായിരുന്നു ആക്രമണം. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |