കൊച്ചി: ബി.ഐ.എസ് ഗുണമേന്മാ മുദ്രയില്ലാതെ സ്റ്റീൽ ഉത്പന്നങ്ങൾ നിർമ്മിച്ച കമ്പനിയിൽ ബ്യൂറോ ഒഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് റെയ്ഡ് നടത്തി കേസെടുത്തു.
പാലക്കാട് കഞ്ചിക്കോട്ടെ പാരഗൺ സ്റ്റീൽസ് പ്രൈവറ്റ് ലിമിറ്റഡിലാണ് കൊച്ചിയിൽ നിന്നുള്ള ബി.ഐ.എസ് ഉദ്യോഗസ്ഥർ റെയ്ഡ് നടത്തി മുദ്രയില്ലാത്ത സ്റ്റീൽ പിടിച്ചെടുത്തത്. ബി.ഐ.എസ് ലൈസൻസ് നിർബന്ധമായ കാർബൺ സ്റ്റീൽ ബില്ലറ്റ് ഇൻഗോട്ടുകളാണ് സർട്ടിഫിക്കറ്റ് ഇല്ലാതെ നിർമ്മിച്ച് വിറ്റിരുന്നത്. ടി.എം.ടി ബാറുകൾ, വാതിലുകൾ, ജനലുകൾ, സ്റ്റീൽ സെക്ഷനുകൾ തുടങ്ങിയ വസ്തുക്കളുടെ നിർമ്മാണത്തിനാണ് ഉത്പന്നം ഉപയോഗിക്കുന്നത്. റെയ്ഡിൽ 90 മെട്രിക് ടണ്ണിലധികം കാർബൺ സ്റ്റീൽ ബില്ലറ്റ് പിടിച്ചെടുത്തു.
ബി.ഐ.എസ് നിയമപ്രകാരം കുറ്റവാളിക്കെതിരെ നടപടി ആരംഭിച്ചു. രണ്ട് വർഷം വരെ തടവോ രണ്ട് ലക്ഷം രൂപയിൽ കുറയാത്ത പിഴയോ രണ്ടും കൂടിയോ ലഭിക്കാവുന്ന കുറ്റമാണിതെന്ന് അധികൃതർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |