അടൂർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ രണ്ട് യുവാക്കൾ അറസ്റ്റിലായി. ചായലോട് വാസുദേവവിലാസം വീട്ടിൽ വിജയ് (22), പത്തനാപുരം പട്ടാഴി വടക്കേക്കര ചെളിക്കുഴി രാജേന്ദ്രവിലാസത്തിൽ ഗോകുൽ (19) എന്നിവരെയാണ് അടൂർ പൊലീസ് ഇൻസ്പെക്ടർ ടി.ഡി പ്രജീഷും സംഘവും ചേർന്ന് കസ്റ്റഡിയിലെടുത്തത്. 7 ന് വൈകിട്ട് 6.30 ന് ചായലോട്ടുള്ള ആശുപത്രിക്ക് മുന്നിൽ നിന്നാണ് പെൺകുട്ടിയെ വശീകരിച്ച് തട്ടിക്കൊണ്ടുപോയത്. തുടർന്ന്, ഗോകുലിന്റെ നെടുമണ്ണിലുള്ള കൂട്ടുകാരന്റെ വീട്ടിൽ കൊണ്ടാക്കിയശേഷം, ഒാട്ടോറിക്ഷ എത്തിച്ച് അതിൽ കയറ്റി പത്തനാപുരം കല്ലുംകടവ് ഭാഗത്തേക്ക് കൊണ്ടുപോകുമ്പോഴാണ് വിജയ് പീഡിപ്പിച്ചത്. അടൂർ ഡി വൈ എസ് പി ആർ.ബിനുവിന്റെ മേൽനോട്ടത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിൽ ഇന്നലെ ഉച്ചയ്ക്ക് ഒന്നാം പ്രതിയെ ഏഴംകുളത്തുനിന്നും രണ്ടാം പ്രതിയെ പത്തനാപുരം ചെളിക്കുഴിയിൽ നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു. അന്വേഷണസംഘത്തിൽ എസ്.ഐ മാരായ വിമൽ, മനീഷ് എം, സി പി ഓ സൂരജ് ആർ കുറുപ്പ് എന്നിവരും ഉണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |