അടൂർ: പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവ് പിടിയിൽ. പെൺകുട്ടിയുടെ പിതാവിന്റെ സുഹൃത്തായ ചെങ്ങന്നൂർ പാണ്ടനാട് വൻമഴി കിഴക്കേ മായിക്കര വീട്ടിൽ അനന്തു ( 23 ) ആണ് അറസ്റ്റിലായത്. പൊലീസ് പറയുന്നത് : 2020 ജൂലായ് മുതൽ അനന്തുവിന്റെ വീട്ടിൽ വച്ചും പെൺകുട്ടി താമസിക്കുന്ന വാടക വീട്ടിൽ വച്ചും പല തവണ പീഡിപ്പിച്ചിട്ടുണ്ട്. നെല്ലിമുകളിലുള്ള പെൺകുട്ടിയുടെ സുഹൃത്തിന്റെ വീട്ടിൽ വച്ച് 13 ന് ഉച്ചയ്ക്ക് ഒന്നരയോടെ പെൺകുട്ടിയും സഹപാഠിയും അയൽവാസിയും ചേർന്ന് മദ്യപിക്കുന്നതായി പഴയ സുഹൃത്തായ അനന്തു അറിഞ്ഞു. പെൺകുട്ടിക്കൊപ്പം പഠിക്കുന്ന പതിനഞ്ചുകാരന്റെ വീട്ടിൽ ആരും ഇല്ലാതിരുന്ന സമയത്തായിരുന്നു മദ്യപാനം. ഇൗ വിവരം ഇയാൾ നാട്ടുകാരെ ഫോണിൽ വിളിച്ചറിയിച്ചു. പൊലീസെത്തി എല്ലാവരെയും വൈദ്യപരിശോധനയ്ക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് പെൺകുട്ടി നേരത്തെ പീഡിപ്പിക്കപ്പെട്ട വിവരം അറിയുന്നത്. തന്നെ പീഡിപ്പിച്ചത് അനന്തുവാണെന്ന് പെൺകുട്ടി പറഞ്ഞതോടെയാണ് അറസ്റ്റ്. പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് മദ്യം നൽകിയതിന് തെങ്ങമം ചെറുകുന്നം സ്വദേശി സഞ്ജു (26)നെയും അറസ്റ്റുചെയ്തു. എസ്.ഐമാരായ വിമൽ രംഗനാഫ്, മനീഷ്, ബിജു ജേക്കബ് സി.പി.ഒ റോബി, ശ്രീജിത്ത്, രതീഷ് ,സൂരജ് , വനിതാ സി.പി. ഒ അനുപ എന്നിവരുടെ നേത്യത്വത്തിലായിരുന്നു അറസ്റ്റ് .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |