SignIn
Kerala Kaumudi Online
Friday, 20 September 2024 12.24 AM IST

ഓൺലൈൻ റമ്മി കുരുക്കാകുമ്പോൾ

Increase Font Size Decrease Font Size Print Page
dd

തിരുവനന്തപുരം: പണം വച്ചുള്ള ഓൺലൈൻ ചൂതാട്ടം കേരളത്തിൽ വീണ്ടും ശക്തിപ്രാപിക്കുകയാണ്. ഇന്ത്യയിലെ ജനപ്രിയ ഓൺലൈൻ ഗെയിമുകളിൽ ഒന്നാണ് റമ്മി. ഈ കളി അപകടക്കെണിയായിട്ടും ഗെയിമിങ്ങ് കമ്പനികളുടെ പ്രലോഭനങ്ങളിൽ നിരവധി സാധാരണക്കാരാണ് പെട്ടു പോയത്.

കൊവിഡ് ലോക്ക് ഡൗണിനെ തുടർന്ന് ബോറടി മാറ്റാൻ തുടങ്ങീ പിന്നീട് ഇതിന് അടിമകളായവർ നിരവധി പേരാണ്. അതിന് തെളിവാണ് ഓൺലൈൻ റമ്മി കളിച്ച് പണം നഷ്ടമായ യുവതി കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തത്.

ലോക്ക് ഡൗൺ സമയത്ത് ഓൺലൈൻ ഗെയിമിങ്ങ് കമ്പനികൾ 18 ശതമാനം സാമ്പത്തിക വളർച്ചയും കളിക്കാരുടെ എണ്ണത്തിൽ 20 ശതമാനും വർദ്ധനവുമാണ് ഉണ്ടാക്കിയത്. ഇപ്പോൾ ഇതിലും വർദ്ധനവുണ്ടായി.

പണം വച്ചുള്ള കളിയായതിനാൽ വൻ ലാഭം പ്രതീക്ഷിച്ച് കളി തുടങ്ങുന്നവർ നിരവധി പേരാണ്. ആദ്യം ചെറിയ തുകകൾ സമ്മാനമായി കിട്ടുമ്പോൾ കളിക്കാർക്ക് ഊർജ്ജം കൂടും. കൈയിൽ നിന്ന് പണം ഇട്ടും,​ ഉള്ള സ്വർണം പണയം വച്ചും, കടം വാങ്ങിയും കളിക്കാനുള്ള പണം കണ്ടെത്തുന്നവരെ കാത്തിരിക്കുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധിയായിരിക്കും.

റമ്മി കളിച്ച് പണം നഷ്ടമായി കടുത്ത സാമ്പത്തിക ബാദ്ധ്യതയായി ജീവിതം തന്നെ വഴി മുട്ടിയവർ നിരവധി പേരാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: CASE DIARY
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.