വിതുര:ആനപ്പാറ വട്ടവിളാകത്ത് വീട്ടിൽ രാജീവിനെ വീട്ടിൽക്കയറി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച രണ്ടംഗസംഘത്തെ വിതുര പൊലീസ് അറസ്റ്റ് ചെയ്തു. ക്രിമിനൽകേസുകളിലെ പ്രതി വിതുര താവയ്ക്കൽ ആറ്റരികത്ത് വീട്ടിൽ ശെൽവൻ (47) ,സഹായി പള്ളിത്തറ ശാലോം ഭവനിൽ രഞ്ജിത്ത് (28) എന്നിവരാണ് അറസ്റ്റിലായത്. കടംവാങ്ങിയ പണം മടക്കി നൽകാത്തതിന്റെ പേരിലാണ് പ്രതികൾ ആക്രമണം നടത്തിയത്. രാത്രി രാജീവിന്റെ വീട്ടിൽ കേറി കൈയും കാലും തല്ലിഒടിക്കുകയും കമ്പിവടികൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്നുമാണ് കേസ്.വിതുര സി.ഐ.എസ്.ശ്രീജിത്ത് ,എ.എസ്.ഐ.പത്മരാജ്, എ.എസ്.ഐ സജു,എസ്.സി.പി.ഒമാരായ ശരത്,പ്രദീപ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.ശെൽവന്റെ പേരിൽ വിതുര സ്റ്റേഷനിൽ നിരവധി കേസുകളുണ്ട്.നെടുമങ്ങാട് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |