ഇരട്ടയാർ : പിതാവിനെയും മകനെയും ഓട്ടോറിക്ഷാ തൊഴിലാളി മർദ്ദിച്ചതായി പരാതി. ഇരട്ടയാർ നോർത്ത് പുത്തൻ പുരയ്ക്കൽ ഗോപിനാഥൻ (67) മകൻ സനൽ ( 40 ) എന്നിവർ തലയ്ക്ക് പരിക്കേറ്റ് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ ബുധനാഴ്ച്ചയാണ് ഇരുവർക്കും മർദ്ദനമേറ്റത്.വഴിയിൽ നിന്നയാളെ അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിനാണ് ക്രൂര മർദ്ദനമേൽക്കേണ്ടി വന്നത്.സംഭവത്തിൽ ഓട്ടോ ഡ്രൈവർ സജു ജയിംസ് എന്നയാൾക്കെതിരെ പൊലീസ് കേസെടുത്തു.പത്താം തിയതി വൈകിട്ട് 5.30 ന് ഇരട്ടയാർ നോർത്തിൽ വഴിയരികിൽ നിന്നയാളെ മദ്യലഹരിയിൽ യുവാവ് അസഭ്യം പറയുന്നത് കേട്ടാണ് ഗോപിനാഥൻ പ്രശ്‌നത്തിൽ ഇടപെട്ടത്.എന്നാൽ ഉടനെ ഗോപിനാഥനെ ഇയാൾ കമ്പി വടി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.ഇതു കണ്ട് തടുക്കാനെത്തിയപ്പോഴാണ് മകൻ സനലിനും മർദ്ദനമേൽക്കുകയായിരുന്നു.ഗോപിനാഥന്റെ തലയോട്ടിക്ക് പൊട്ടലുണ്ട്.കമ്പി വടിയ്ക്കുള്ള അടിയിൽ തലയിലും കൈയ്യിലും ആഴത്തിൽ മുറിവുമുണ്ട്.സനലിന്റെ തലയുടെ പിന്നിലായി അഞ്ച് തുന്നലുകളാണുള്ളത്.ആക്രമിച്ചയാൾ മുൻപും പല കേസുകളിലും ഉൾപ്പെട്ടിട്ടുള്ളതായിട്ടാണ് വിവരം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |