കൊച്ചി: സ്കൂളിലെ ഓണാഘോഷം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഏഴാം ക്ലാസുകാരനെ ഉപദ്രവിക്കാൻ ശ്രമിച്ച യുവാവിനെ സ്കൂൾ അധികൃതരും നാട്ടുകാരും ചേർന്ന് പിടികൂടി പൊലീസിന് കൈമാറി. നാഗാലാൻഡ് സ്വദേശിയും പൊന്നുരുന്നിയിലെ ചെന്നീസ് വിഭവങ്ങൾ വിൽക്കുന്ന ഫാസ്റ്റ് ഫുഡ് സ്ഥാപനത്തിലെ ജോലിക്കാരനുമായ ആബേൽ (28) ആണ് പിടിയിലായത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ പൊന്നുരുന്നി ഓവർ ബ്രിഡ്ജിന് സമീപമാണ് സംഭവം. പ്രതിയുടെ പിടിയിൽ നിന്ന് ഓടി രക്ഷപ്പെട്ട വിദ്യാർത്ഥി സ്കൂളിലെത്തി അദ്ധ്യാപകരോട് ഇക്കാര്യം പറഞ്ഞതോടെയാണ് വിവരം അറിഞ്ഞത്. തുടർന്ന് സംഘടിച്ചെത്തിയ അദ്ധ്യാപകരും സ്കൂൾ അധികൃതരും നാട്ടുകാരുടെ സഹായത്തോടെ ഇയാളെ ഓവർ ബ്രിഡ്ജിന് സമീപത്തു നിന്ന് ബലം പ്രയോഗിച്ച് കീഴ്പ്പെടുത്തി പൊലീസിന് കൈമാറുകയായിരുന്നു.
തമ്മനം സ്വദേശിയായ വിദ്യാർത്ഥി റെയിവേ പാളം മുറിച്ചുകടന്നാണ് പതിവായി സ്കൂളിൽ എത്തിയിരുന്നത്. ഓണാഘോഷം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ കുട്ടി ഒറ്റയ്ക്കായിരുന്നു. ഈ സമയം ഇവിടെയുണ്ടായിരുന്ന പ്രതി വിദ്യാർത്ഥിയെ കടന്നുപിടിച്ചു. നിമിഷനേരത്തിനകം ഇയാളുടെ പിടിയിൽ കുട്ടി രക്ഷപ്പെട്ടെന്ന് സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് അംഗം പറഞ്ഞു. സ്കൂൾ അധികൃതർ വിളിച്ചറിയിച്ചതിന് തുടർന്ന് വി.വി.ഐ.പി ഡ്യൂട്ടിക്കിടെ പൊലീസ് സംഘം സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിൽ എടുത്തു. വിവരമറിഞ്ഞ് കുട്ടിയുടെ മാതാപിതാക്കൾ സ്കൂളിലെത്തി. മാതാപിതാക്കളും സ്കൂൾ അധികൃതരും പൊലീസിന് പരാതി നൽകിയിട്ടുണ്ട്.
അതേസമയം, കുട്ടികൾ ഓണാഘോഷം കഴിഞ്ഞ് ഇതുവഴി പോയിരുന്നെന്നും ഈ സമയം മദ്യലഹരിയിലായിരുന്ന താൻ പിന്നീട് ഈ വഴിവന്ന കുട്ടിയുടെ തോളിൽ പിടിച്ച് നക്കുക മാത്രമാണ് ചെയ്തെന്നും ദുരുദ്ദ്യേശം ഇല്ലായിരുന്നെന്നും ആബേൽ കടവന്ത്ര പൊലീസിന് മൊഴി. ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടു. സ്ഥലത്തെ സി.സി.ടിവി പൊലീസ് പരിശോധിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |