അങ്കമാലി: പീച്ചാനിക്കാട് പഴയ തുണികൾ ശേഖരിക്കാനെന്ന പേരിലെത്തി വൃദ്ധയുടെ മാല പൊട്ടിച്ച് കടന്ന കേസിൽ പെരുമ്പാവൂർ പള്ളിക്കവലയിൽ വാടകയ്ക്ക് താമസിക്കുന്ന ബംഗളൂരു സ്വദേശി പ്രതാപി (26) നെ അങ്കമാലി പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ് 5 ന് ഉച്ചയ്ക്കാണ് സംഭവം. പഴയ തുണികൾ വാങ്ങി ഡ്രൈക്ലീൻ ചെയ്ത് വിൽപന നടത്തുന്ന ഇയാൾ വർഷങ്ങളായി കുടുംബവുമായി കേരളത്തിലാണ് താമസം. പൊട്ടിച്ചെടുത്ത മാല പെരുമ്പാവൂരിലെ ധനകാര്യ സ്ഥാപനത്തിൽ പണയം വച്ചത് കണ്ടെടുത്തു. പ്രതാപ് സഞ്ചരിച്ച ഇരുചക്ര വാഹനവും കസ്റ്റഡിയിലെടുത്തു. ഇൻസ്പെക്ടർ പി.എം ബൈജു, എസ്.ഐ എൽദോ കെ. പോൾ, എ.എസ്.ഐ ഫ്രാൻസിസ്, എസ്.സി.പി.ഒ മാരായ മിഥുൻ, അജിത്, ഷൈജു അഗസ്റ്റിൻ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |