കോട്ടയം: ഇലന്തൂർ നരബലിക്കിരയായ തമിഴ്‌നാട് സ്വദേശി പത്മയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. 36 കഷണങ്ങളായിട്ടായിരുന്നു മൃതദേഹം വെട്ടിമുറിച്ചത്. ഡി.എൻ.എ ടെസ്റ്റ് ഫലം വന്നാൽ മാത്രമെ മൃതദേഹാവശിഷ്ടങ്ങൾ വിട്ടു നല്കുകയുള്ളുവെന്ന് അധികൃതർ വ്യക്തമാക്കിയിരുന്നു. ഇതേ തുടർന്ന് ശനിയാഴ്ച ഫലം വന്നതോടെയാണ് ഇന്നലെ മൃതദേഹം കൈമാറിയത്. പത്മയുടെ മക്കളായ സെൽവരാജ്, സേട്ട് എന്നിവർ ഇന്നലെ രാവിലെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തി മൃതദേഹം ഏറ്റുവാങ്ങി ധർമപുരിയിലേക്ക് കൊണ്ടു പോയി. സംസ്‌കാരം രാത്രി നടത്തി. ജൂൺ ആദ്യ ആഴ്ചയിലും സെപ്തംബർ അവസാന ആഴ്ചയിലുമാണ് റോസ്‌ലിന്റയും പത്മയുടെയും കൊലപാതകങ്ങൾ നടന്നത്. ഇലന്തൂർ സ്വദേശിയായ വൈദ്യൻ ഭഗവൽ സിംഗ്, ഭാര്യ ലൈല, പെരുമ്പാവൂർ സ്വദേശിയായ മുഹമ്മദ് ഷാഫി എന്നിവരാണ് കേസിലെ പ്രതികൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |