SignIn
Kerala Kaumudi Online
Friday, 29 March 2024 3.23 PM IST

14 കാരിയെ പീഡിപ്പിച്ച രണ്ടാനച്ഛന് 62 വർഷം കഠിനതടവും പിഴയും

k

തിരുവനന്തപുരം: ഭാര്യയുടെ ആദ്യ ബന്ധത്തിലെ മകളായ 14കാരിയെ തട്ടിക്കൊണ്ടുപോയി തടവിൽ പാർപ്പിച്ച് പീഡിപ്പിച്ച കേസിൽ പ്രതി കഴക്കൂട്ടം സ്വദേശിയായ രണ്ടാനച്ഛനെ ഇരട്ട ജീവപര്യന്തത്തിന് പുറമെ 62 വർഷം കഠിന തടവിനും രണ്ട് ലക്ഷം രൂപ പിഴയ്ക്കും ശിക്ഷിച്ചു. പിഴ ഒടുക്കിയില്ലെങ്കിൽ മൂന്ന് വർഷം അധിക തടവ് അനുഭവിക്കണം. തിരുവനന്തപുരം പോക്‌സോ കോടതി ജഡ്ജി എം.ബി ഷിബുവാണ് ശിക്ഷ വിധിച്ചത്. അച്ഛൻ എന്ന നിലയിൽ 14 കാരി പ്രതിയിൽ അർപ്പിച്ചിരുന്ന വിശ്വാസം തകർത്ത് പെൺകുട്ടിയുടെ ജീവിതം തകർത്ത പ്രതിക്ക് മരണംവരെ തടവ് ശിക്ഷ നൽകണമെന്ന പ്രോസിക്യൂഷൻ വാദം കോടതി ഫലത്തിൽ അംഗീകരിക്കുകയായിരുന്നു. കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന പരാതി ലഭിച്ച പൊലീസ് പ്രതിയെ പിന്തുടർന്നപ്പോൾ പൊലീസിനു നേരെ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പ്രതി രക്ഷപ്പെട്ടു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ബലപ്രയോഗത്തിലൂടെയാണ് പ്രതിയെ കീഴടക്കിയത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കാട്ടായിക്കോണം ജെ.കെ. അജിത് പ്രസാദ് ഹാജരായി. ഇരയായ പെൺകുട്ടിക്ക് സർക്കാരിന്റെ നഷ്ടപരിഹാര നിധിയിൽ നിന്ന് അർഹമായ നഷ്ടപരിഹാരം നൽകാനും കോടതി നിർദ്ദേശിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, 1
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.