തിരുവനന്തപുരം:ആധാറുമായി ഒത്തുനോക്കി പരിശോധിച്ചപ്പോൾ സംസ്ഥാനത്തെ 3,13,701വോട്ടുകൾ ഒൗട്ട്. ഇവരെല്ലാം ഒന്നിലെറ മണ്ഡലങ്ങളിൽ വോട്ടുള്ളവരോ, ഇവിടില്ലാത്തവരോ, മരണശേഷവും വോട്ടർപട്ടികയിൽ പേരുള്ളവരോ ആണെന്ന് ഇലക്ഷൻ കമ്മിഷൻ പറയുന്നു. ശുദ്ധീകരണപ്രക്രിയ ഇനിയും തുടരും.
ഇൗ വർഷം ജനുവരിയിൽ പ്രസിദ്ധീകരിച്ച വോട്ടർപട്ടികയിൽ 2,73,65,345 വോട്ടർമാരുണ്ട്. ആധാറുമായി ഒത്തുനോക്കിയപ്പോൾ ഇതിൽ 3,13,701പേർ ഇരട്ടിപ്പുകാരാണെന്ന് കണ്ടെത്തി.പുതുതായി 1,10,646 പേർക്ക് വോട്ടർ കാർഡ് നൽകി. ഇതോടെ നിലവിൽ 2,71,62,646 വോട്ടർമാരാണ് സംസ്ഥാനത്തുള്ളത്. ഇതിൽ പരാതിയുള്ളവർക്ക് ഡിസംബർ 8 വരെ ഉന്നയിക്കാം. പുതുക്കിയ വോട്ടർപട്ടിക താലൂക്ക്, വില്ലേജ് ഒാഫീസുകളിലും തിരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്സൈറ്റിലും പരിശോധിക്കാം. അന്തിമ വോട്ടർപട്ടിക 2023 ജനുവരി 5ന് പ്രസിദ്ധീകരിക്കും.
ഇതാദ്യമായി 17വയസുകാർക്ക് വോട്ടർപട്ടികയിൽ പേരുചേർക്കാൻ അപേക്ഷിക്കാം. www.ceokerala.gov.in വെബ്സൈറ്റിലൂടെയാണ് അപേക്ഷിക്കേണ്ടത്. പതിനേഴുകാർക്ക് അവർക്ക് 18വയസ് തികയുന്ന മുറയ്ക്ക് വർഷത്തിൽ നാലുതവണ പേരുചേർക്കാം. ജനുവരി, ഏപ്രിൽ, ജൂലായ്, ഒക്ടോബർ മാസങ്ങളിലാണ്പുതിയ വോട്ടർമാരെ ചേർക്കുക.
വോട്ടർമാരുടെ പ്രായം
40-49വയസ് പ്രായമുള്ളവരാണ് സംസ്ഥാനത്തെ വോട്ടർമാരിൽ കൂടുതൽ, 57,78,693 പേർ. തൊട്ടുപിന്നിൽ 30മുതൽ 39 വരെ പ്രായമുള്ളവർ, 56,38, 605 അതിന് പിന്നിൽ 50-59 വയസ് പ്രായക്കാരാണ്, 49,29,392 പേർ. 80വയസിന് മേൽ പ്രായമുള്ള 65,9204 പേരും 20ൽ താഴെപ്രായമുള്ള 28,2733 പേരുമാണ് സംസ്ഥാനത്തുള്ളത്.
#ആകെ വോട്ടർമാർ 2,71,62290
സ്ത്രീകൾ 14,015361
പുരുഷൻമാർ 13146670
ഭിന്നലിംഗക്കാർ 259
കൂടുതൽ വോട്ടർമാർ മലപ്പുറത്ത് 3256814
കുറവ് വോട്ടർമാർ വയനാട് 616980
എൻ.ആർ.ഐ.വോട്ടർമാർ 88124
പോളിംഗ് സ്റ്റേഷനുകൾ 25147
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |