കോയമ്പത്തൂർ: നടനും എം.പിയുമായ സുരേഷ് ഗോപിയുടെ പേരുപറഞ്ഞ് സാമ്പത്തിക തട്ടിപ്പ് നടത്തിയ സഹോദരൻ സുനിൽ ഗോപി അറസ്റ്റിൽ. കോടതി വില്പന അസാധുവാക്കിയ ഭൂമിയാണെന്ന വിവരം മറച്ചുവച്ച് സ്ഥലം വിൽക്കാൻ ശ്രമിക്കുകയും മുൻകൂർ തുക തിരിച്ച് നൽകിയില്ലെന്നും കാണിച്ച് ഗിരിധരൻ എന്നയാൾ നൽകിയ പരാതിയിലാണ് കോയമ്പത്തൂർ ജില്ലാ ക്രൈംബ്രാഞ്ച് സുനിൽ ഗോപിയെ അറസ്റ്റ് ചെയ്തത്.
താൻ ഉപയോഗിക്കാൻ നൽകിയ കാറ് വ്യാജ രേഖയുണ്ടാക്കി സുനിൽ ഗോപി സ്വന്തം പേരിലാക്കി ഭൂമി ഇടപാടിലൂടെ തട്ടിയെടുത്ത 97 ലക്ഷം കൂടാതെ ഒരു കോടിരൂപ കൂടുതലായും ആവശ്യപ്പെട്ടു. സുരേഷ് ഗോപിയുടെ സഹോദരൻ എന്ന് പരിചയപ്പെടുത്തിയാണ് സ്ഥലം വില്പനയ്ക്ക് എത്തിയതെന്നും പരാതിക്കാരൻ പറയുന്നു. കഴിഞ്ഞ വർഷം നവംബറിലാണ് ഇടപാട് നടന്നത്. ഈ ഭൂമി മറ്റൊരാളുടെ പേരിലാണെന്ന വിവരം മറച്ചു വച്ചാണ് കോയമ്പത്തൂരിലെ ഗ്രീൻസ് പ്രോപ്പർട്ടി ഡെവലപ്പേഴ്സിൽ നിന്ന് 97 ലക്ഷം രൂപ കൈപ്പറ്റിയത്. 72 ലക്ഷം രൂപ സുനിലിന്റെ അക്കൗണ്ടിലേക്കും 25 ലക്ഷം രണ്ട് സുഹൃത്തുക്കളുടെ അക്കൗണ്ടിലേക്കുമാണ് കൈമാറിയത്. ഒരു കോടി രൂപ കൂടി ആവശ്യപ്പെട്ടതോടെ റിയൽ എസ്റ്റേറ്റ് കമ്പനി തട്ടിപ്പ് തിരിച്ചറിഞ്ഞു. സുനിൽ ഗോപി അറസ്റ്റിലായതിന് പിന്നാലെ കൂട്ടുപ്രതികളായ റീനയും ഭർത്താവ് ശിവദാസും പണം മടക്കി നൽകുകയും ചെയ്തു. 26 ലക്ഷമാണ് പൊലീസിന്റെ സാന്നിദ്ധ്യത്തിൽ മടക്കി നൽകിയതെന്നും ഗിരിധരൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |