തിരുവനന്തപുരം: കാസർകോട്ടെ തലപ്പാടി മുതൽ തിരുവനന്തപുരം വരെ ദേശീയപാത-66 ആറു വരിയാക്കി വികസിപ്പിക്കുന്നത് 2025ൽ പൂർത്തിയാവുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിയമസഭയിൽ പറഞ്ഞു. 15 റീച്ചുകളിൽ പണി പുരോഗമിക്കുകയാണ്. ആറു റീച്ചുകളിൽ കരാർ നൽകി. അരൂർ, തുറവൂർ റീച്ചുകളിൽ എലിവേറ്റഡ് ഹൈവേയാണ് നിർമ്മിക്കുന്നത്. ദേശീയപാതയ്ക്ക് ഇരുവശത്തും ആറര മുതൽ ഏഴു മീറ്റർ വരെ വീതിയിൽ സർവീസ് റോഡുകളുണ്ടാവും. സ്ഥലമെടുപ്പ് 98.5ശതമാനവും പൂർത്തിയായതായും എ.കെ.എം. അഷ്‌റഫിന്റെ ശ്രദ്ധക്ഷണിക്കലിന് മന്ത്രി മറുപടി നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |