സുൽത്താൻ ബത്തേരി: മുട്ടിൽ മരം മുറി കേസിൽ അറസ്റ്റിലായ വാഴവറ്റ മുങ്ങനാനിയിൽ റോജി അഗസ്റ്റിൻ (47), സഹോദരങ്ങളായ ആന്റോ അഗസ്റ്റിൻ (33), ജോസുകുട്ടി അഗസ്റ്റിൻ (40), ഇവരുടെ ഡ്രൈവർ ബിനീഷ് (30) എന്നിവർക്ക് സുൽത്താൻ ബത്തേരി ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി ജാമ്യം അനുവദിച്ചു. ഒരു ലക്ഷം രൂപയുടെ ബോണ്ടിലും പാസ്‌പോർട്ട് സറണ്ടർ ചെയ്യണമെന്ന വ്യവസ്ഥയിലുമാണ് ജാമ്യം. മീനങ്ങാടി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ 60 ദിവസമായിട്ടും അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചില്ലെന്ന സാഹചര്യത്തിലാണ് സ്വാഭാവിക ജാമ്യം നൽകിയത്.
എന്നാൽ, വനം വകുപ്പ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതികളുടെ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം ഹൈക്കോടതി തള്ളിയിരുന്നു. അതിനാൽ അഗസ്റ്റിൻ സഹോദരന്മാർക്ക് ഇപ്പോൾ പുറത്തിറങ്ങാനാവില്ല. ഡ്രൈവർ ബിനീഷിനു പുറത്തിറങ്ങാനാവും. മരം മുറിയുമായി ബന്ധപ്പെട്ട് മീനങ്ങാടി പൊലീസ് രജിസ്റ്റർ ചെയ്ത മറ്റൊരു കേസ് കൂടി നിലവിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |