കൊച്ചി: അനധികൃത ദത്തിനായി വ്യാജ ജനന സർട്ടിഫിക്കറ്റ് തയ്യാറാക്കിയ കേസിലെ ഒന്നാംപ്രതി
കളമശേരി മെഡിക്കൽ കോളേജിലെ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് ആലപ്പുഴ പഴവീട് തിരുവമ്പാടി ശ്രീകൃഷ്ണക്ഷേത്രത്തിന് സമീപം ശ്രീഗണേശത്തിൽ അനിൽകുമാറിനെ (53) അറസ്റ്റു ചെയ്തു. ഒളിവിൽ കഴിഞ്ഞ മധുരയിൽ നിന്നാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അനധികൃതമായി കുഞ്ഞിനെ ദത്തെടുത്ത തൃപ്പൂണിത്തുറ സ്വദേശി ജി. അനൂപ്കുമാറിൽ നിന്ന് പണംവാങ്ങിയെന്ന് ഇയാൾ ചോദ്യംചെയ്യലിൽ സമ്മതിച്ചു. അനൂപിനെ ഒപ്പമിരുത്തിയായിരുന്നു ചോദ്യം ചെയ്തത്.
ഒരുലക്ഷത്തോളം രൂപ ഗൂഗിൾപേ വഴിയാണ് വാങ്ങിയത്. കൂടുതൽ പണമിടപാട് നടന്നോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. അനിൽകുമാർ തയ്യാറാക്കിയ വ്യാജ ജനന റിപ്പോർട്ട് പ്രകാരമാണ് കളമശേരി മുനിസിപ്പാലിറ്റിയിലെ താത്കാലിക ജീവനക്കാരി രഹ്ന സർട്ടിഫിക്കറ്റ് തയ്യാറാക്കിയത്. രഹ്നയാണ് രണ്ടാം പ്രതി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |