തൃപ്രയാർ: ഏഴുപതിറ്റാണ്ടിലേറെക്കാലം വാദ്യരംഗത്ത് നിറസാന്നിദ്ധ്യമായിരുന്ന തൃപ്രയാർ കിഴക്കെനട പൈനൂർ ആമലത്ത് കുളങ്ങര ക്ഷേത്രത്തിനു സമീപം തൃപ്പേക്കുളത്ത് മാരാത്ത് മുകുന്ദമാരാർ (89 - തൃപ്രയാർ രാജപ്പൻ മാരാർ) നിര്യാതനായി. പ്രമുഖ തിമിലവാദ്യകലാകാരനായിരുന്നു. ചെണ്ട, സോപാന സംഗീതം എന്നിവയിൽ കഴിവ് തെളിയിച്ചിട്ടുണ്ട്.
തൃശൂർ പൂരത്തിൽ വിവിധ ഘടകപൂരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. ആറാട്ടുപുഴ, തൃപ്രയാർ, കൂടൽമാണിക്യം തുടങ്ങി വിവിധ ക്ഷേത്രങ്ങളിൽ പ്രതിഭ തെളിയിച്ചു. ആറാട്ടുപുഴ പൂരവുമായി ബന്ധപ്പെട്ട് തൃപ്രയാർ തേവരുടെ ഗ്രാമപ്രദക്ഷിണത്തിൽ നിരവധി വർഷം കുറുവേലയിൽ പ്രമാണിയായിരുന്നു. യോഗക്ഷേമസഭ ഭാരവാഹിയുമായിരുന്നു.
തൃപ്രയാർ ക്ഷേത്രവാദ്യകലാ ആസ്വാദക സമിതി പുരസ്‌കാരം, കിഴക്കേനട പൂരാഘോഷക്കമ്മിറ്റി ആദരവ്, പൗരാവലി ശതാഭിഷേക ആദരവ്, ഏങ്ങണ്ടിയൂർ ശ്രീരാമസേവാ പുരസ്‌കാരം എന്നിവ നേടിയിട്ടുണ്ട്. ഭാര്യ: പരേതയായ പത്മിനി വാരസ്യാർ. മക്കൾ: പ്രമുഖ വാദ്യകലാകാരനായിരുന്ന പരേതനായ ഗിരീശൻ മാരാർ, ലതിക. മരുമക്കൾ: പരേതനായ ഗോപാലകൃഷ്ണൻ, സുനിത.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |