SignIn
Kerala Kaumudi Online
Thursday, 25 April 2024 10.27 PM IST

സ്വർണത്തിന് ഇ വേബിൽ പ്രായോഗികമല്ല:ഗോൾഡ് മർച്ചന്റ് അസോസിയേഷൻ

gold

തിരുവനന്തപുരം:സംസ്ഥാനത്തിനകത്ത് വാണിജ്യാവശ്യങ്ങൾക്ക് സ്വർണം കൊണ്ടുപോകുന്നതിന് ഇ വേബിൽ ഏർപ്പെടുത്താനുളള നീക്കം അപ്രായോഗികമാണെന്ന് ഒാൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ അറിയിച്ചു.സ്വർണം വില്പനയ്ക്കുള്ള ആഭരണമാക്കി മാറ്റുന്നതിന് നിരവധികേന്ദ്രങ്ങളിൽ കൊണ്ടുപോകേണ്ടതുണ്ട്. ഇതിനെല്ലാം ഇ വേബിൽ ഒരുക്കുന്നത് സുരക്ഷാപ്രശ്നങ്ങളുണ്ടാക്കും.മാത്രമല്ല സർക്കാർ പരിഗണിക്കുന്ന പരിധി രണ്ടുലക്ഷമാണ്. ഇത് നിലവിലെ നിരക്കിൽ കേവലം 36ഗ്രാം സ്വർണമാണ്. ആഭരണങ്ങളുണ്ടാക്കാൻ ഇത്ര കുറവ് സ്വർണാഭരണങ്ങൾ കൊണ്ടുപോകുന്നതിന് പോലും ഇ വേബിൽ വേണമെന്ന് വന്നാൽ സ്വർണവിപണിക്ക് അത് പ്രതിസന്ധിയുണ്ടാക്കും. സ്വർണവ്യാപാരികൾ ഇപ്പോൾ തന്നെ ഇ ഇൻവോയ്സ് തയ്യാറാക്കിയാണ് കൂടുതൽ സ്വർണം വാണിജ്യാവശ്യത്തിനായി കൊണ്ടുപോകുന്നത്.അതിന് പുറമെ വീണ്ടുമൊരു ഇ വേബിൽ കൂടി അടിച്ചേൽപിക്കുന്നത് ഉദ്യോഗസ്ഥർക്ക് ദുഃസ്വാധീനമുണ്ടാക്കാനും ഒൗദ്യോഗിക നടപടിക്രമങ്ങൾ സങ്കീർണമാക്കാനും ഇടയാക്കും. കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നത് പതിനായിരക്കണക്കിന് വരുന്ന സ്വർണമേഖലയിലെ പരമ്പരാഗത തൊഴിലാളികളെ പ്രതിസന്ധിയിലാക്കുമെന്ന് അസോസിയേഷൻ സംസ്ഥാന ട്രഷറർ എസ്. അബ്ദുൽ നാസർ അറിയിച്ചു.

ജി.എസ്.ടി വരുന്നതിന് മുമ്പ് സ്വർണത്തിന് കേരളത്തിൽ 5%ഉം കേരളത്തിന് പുറത്ത് 1%ഉം ആയിരുന്നു വാറ്റ്. സംസ്ഥാനത്ത് കൂടുതൽ സ്വർണം വരുന്നത് മുംബയ്,ജയ്പൂർ എന്നിവിടങ്ങളിൽ നിന്ന്, അവിടെ നികുതി നൽകി ഇ ഇൻവോയ്സ് എടുത്താണ്. ഇൗ സ്വർണം ഇവിടെ വില്പന നടത്തുമ്പോൾ വീണ്ടും നികുതി വരുന്നില്ല.കേരളത്തിന് ഇതിന്റെ നികുതി ലഭിക്കണമെങ്കിൽ ഐ.ജി.എസ്.ടി ആവശ്യപ്പെട്ട് വാങ്ങേണ്ടിവരും. കേരളത്തിൽ വില്പന നടത്തുന്ന സ്വർണത്തിന് 3%ആണ് ജി.എസ്.ടി. വാറ്റ് നികുതിക്കാലത്ത് 653കോടിയായിരുന്നു സ്വർണമേഖലയിൽ നിന്നുള്ള കേരളത്തിന്റെ നികുതിവരുമാനം.ജി.എസ്.ടി വന്നതോടെ ഇത് 789.2കോടിയായി.എന്നാൽ ഇതിന്റെ പകുതി കേന്ദ്രത്തിന് പോകുമെന്നതിനാൽ കേരളത്തിന് കിട്ടിയത് 394.06കോടി മാത്രമാണ്. സ്വർണത്തിന് വിലകൂടിയതോടെ വില്പന കുറഞ്ഞതിനാൽ കഴിഞ്ഞ വർഷം ഇത് 343കോടിയായി കുറഞ്ഞു.സ്വർണമേഖലയിൽ സർക്കാരിന് വരുമാനം കുറയുന്നത് വിലയിലുണ്ടായ വൻകുതിപ്പും ഐ.ജി.എസ്.ടി നേടിയെടുക്കുന്നതിലെ പ്രശ്നങ്ങളുമാണ്. അതിന് പരിഹാരം സംസ്ഥാനത്തിനകത്ത് സ്വർണം കടത്തുന്നതിന് ഇ വേബിൽ കർശനമാക്കുന്നതെല്ലെന്നും ഗോൾഡ് മർച്ചന്റ്സ് അസോസിയേഷൻ അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: GOLD
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.