കൊച്ചി: പട്ടിക ജാതി/പട്ടിക വർഗ പീഡന നിരോധനനിയമ പ്രകാരമുള്ള കേസുകളിലെ മുൻകൂർ ജാമ്യ ഹർജി പരിഗണിക്കേണ്ടത് പ്രത്യേക കോടതിയിലാണെന്ന് ഹൈക്കോടതി. സെഷൻസ് കോടതിയിലോ ഹൈക്കോടതിയിലോ മുൻകൂർ ജാമ്യഹർജി നൽകാനാവില്ലെന്നും പ്രഥമദൃഷ്ട്യാ കേസ് നിലനിൽക്കുമെങ്കിൽ പ്രത്യേക കോടതി മുൻകൂർ ജാമ്യഹർജി പരിഗണിക്കരുതെന്നും മറിച്ചാണെങ്കിൽ വസ്തുതകൾ പരിഗണിച്ച് തീരുമാനം എടുക്കാമെന്നും ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു. ഇത്തരം കേസുകളിൽ പ്രതികളായ കോഴിക്കോട് സ്വദേശി കെ.എം. ബഷീർ, പാലക്കാട് സ്വദേശി ബിനീഷ്, കോട്ടയം സ്വദേശിനി ഷൈനി സത്യൻ, ആലുവ സ്വദേശി എം. ദിനേശ് എന്നിവരുടെ മുൻകൂർ ജാമ്യഹർജികൾ തള്ളിയതിനെത്തുടർന്നാണ് ഹൈക്കോടതി ഉത്തരവിറക്കിയത്. എസ്.സി./എസ്.ടി.നിയമത്തിലെ സെക്ഷൻ 18ൽ മുൻകൂർ ജാമ്യം അനുവദിക്കുന്നത് വിലക്കുന്നുണ്ട്. പ്രഥമദൃഷ്ട്യാ കേസ് നിലനിൽക്കുന്നതല്ലെന്ന് കണ്ടെത്തിയാൽ ഈ വിലക്ക് ബാധകമാകില്ലെന്ന് പൃഥ്വിരാജ് ചൗഹാൻ കേസിൽ സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |