കോഴിക്കോട്: കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്റെ മനസ് ബി.ജെ.പിക്ക് ഒപ്പമാണെന്ന് സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. സുധാകരനെ ചാരി മുസ്ലിംലീഗ് ഇടതു മുന്നണിയിലേക്ക് പോകാൻ ശ്രമിക്കുകയാണെന്നും സുരേന്ദ്രൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. കോൺഗ്രസിന്റെ ആഭ്യന്തര കാര്യത്തിൽ ലീഗ് എന്തിനാണ് അഭിപ്രായം പറയുന്നതെന്ന് മനസിലാവുന്നില്ല. ലീഗാണ് കോൺഗ്രസിന്റെ കാര്യങ്ങൾ തീരുമാനിക്കുന്നതെന്ന നില വന്നിരിക്കുന്നു. കോൺഗ്രസ് ഹൈക്കമാൻഡിനേക്കാൾ ശക്തമാണ് ലീഗ് നേതൃത്വം. കെ.സുധാകരന്റെ അഭിപ്രായം മറ്റ് കോൺഗ്രസ് നേതാക്കൾക്കുമുണ്ട്. അത്തരം നേതാക്കൾക്ക് ബി.ജെ.പി സംരക്ഷണം നൽകും. ഗുജറാത്ത്, ഹിമാചൽപ്രദേശ് തിരഞ്ഞെടുപ്പ് ഫലം വരുന്നതോടെ കോൺഗ്രസിന്റെ പ്രസക്തി പൂർണമായും നഷ്ടമാവും.
രാജ്ഭവൻ മാർച്ചിൽ സർക്കാർ ജീവനക്കാർ പങ്കെടുത്തതിനെ പറ്റി പഠിച്ച് നടപടിയെടുക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചതിന്റെ അടിസ്ഥാനത്തിൽ അടിയന്തര നടപടി വേണം. മാർച്ച് തടയണമെന്നല്ല ബി.ജെ.പി കോടതിയിൽ ആവശ്യപ്പെട്ടത്. ഓഫീസിലെത്തി ഹാജർ നൽകിയശേഷം സമരത്തിൽ പങ്കെടുക്കുന്നതാണ് ചോദ്യം ചെയ്യുന്നത്. പങ്കെടുത്തവരെ കണ്ടുപിടിക്കാൻ കഴിയും. തെളിവുകൾ ഹൈക്കോടതിക്ക് നൽകുമെന്നും സുരേന്ദ്രൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |