SignIn
Kerala Kaumudi Online
Saturday, 02 August 2025 4.10 AM IST

213 രൂപ കുടിശിക? ഐസ്‌ക്രീം പാർലറിന്റെ ഫ്യൂസൂരി: യുവ സംരംഭകന് നഷ്ടം 1.12 ലക്ഷം

Increase Font Size Decrease Font Size Print Page
rohith

#കെ.എസ്.ഇ.ബിയുടെ ഷോക്ക് മുന്നറിയിപ്പില്ലാതെ

#കുടുശികക്കാര്യം അറിയില്ലെന്ന് യുവാവും കെട്ടി‌ട ഉടമയും

തിരുവനന്തപുരം: 214 രൂപ വൈദ്യുതി ബിൽ കുടിശികയുടെ പേരിൽ, മുന്നറിയിപ്പില്ലാതെ ഐസ്‌ക്രീം പാർലറിന്റെ ഫ്യൂസ് ഊരി. തുടർച്ചയായി പകൽ രണ്ട് ദിവസം കറണ്ടില്ലാതെ ഐസ്‌ക്രീമും കുൽഫിയും നശിച്ചതിനാൽ യുവസംരംഭകന് നഷ്ടം 1.12 ലക്ഷം രൂപ.

കൊല്ലം ആശ്രാമം മൈതാനത്തിന് സമീപം രണ്ട് മാസം മുമ്പ് ഐസ്‌ക്രീം പാർലർ തുടങ്ങിയ തിരുവനന്തപുരം വഴുതക്കാട് സ്വദേശിയും പതിനെട്ടുകാരനുമായ രോഹിത് എബ്രഹാമിനാണ് കെ.എസ്.ഇ.ബിയുടെ ഇരുട്ടടി. അടഞ്ഞു കിടന്നിരുന്ന കട രണ്ടുമാസം മുമ്പ് വാടകയ്ക്കെടുക്കുമ്പോൾ, കുടിശികയുടെ കാര്യം അറിഞ്ഞിരുന്നില്ലെന്ന് രോഹിത്തും,കുടിശികയുള്ളതായി അറിയിപ്പ് കിട്ടിയിരുന്നില്ലെന്ന് കടയുടമയും പറയുന്നു. കഴിഞ്ഞ വ്യാഴാഴ്‌ച രാവിലെയാണ് ആശ്രാമം സെക്ഷൻ ഓഫീസിലെ ഉദ്യോഗസ്ഥർ ഐസ്‌ക്രീം പാർലറിന്റെ ഫ്യൂസൂരിയത്. പതിനൊന്നു മണിയോടെ കടതുറന്നപ്പോൾ സമീപമുളള കടകളിൽ വൈദ്യുതിയുണ്ടായിരുന്നു. രണ്ട് മണിക്കൂർ കഴിഞ്ഞിട്ടും വൈദ്യുതി വരാതായതോടെ ഇലക‌്‌ട്രീഷ്യനെ വിളിച്ചുവരുത്തി വൈകിട്ടോടെ വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചു. അടുത്ത ദിവസം രാവിലെയും കറണ്ടില്ല. പരിശോധിച്ചപ്പോഴാണ് മീറ്റർ ബോക്‌സ് കെ.എസ്.ഇ.ബി സീൽ ചെയ്‌തതായി കണ്ടത്. തുടർന്ന്,കെ.എസ്.ഇ.ബി സെക്ഷൻ ഓഫീസിൽ ഫോണിൽ ബന്ധപ്പെട്ടപ്പോഴാണ്, 214 രൂപ കുടിശികയുള്ളതിനാൽ ഫ്യൂസ് ഊരിയതെന്നറിയിച്ചത്. രോഹിത് ഗൂഗിൾപേയിലൂടെ പണമടച്ചെങ്കിലും മണിക്കൂറുകൾ കഴിഞ്ഞാണ് വൈദ്യുതി പുനഃസ്ഥാപിച്ചത്. അപ്പോഴേക്കും,പാർലറിലെ 1.12 ലക്ഷം രൂപയുടെ ഉത്പന്നങ്ങൾ ഉപയോഗ ശൂന്യമായിരുന്നു. പ്ലസ് ടുവിന് ശേഷമാണ് ഐസ്‌ക്രീം പാർലർ തുടങ്ങാനുള്ള ആഗ്രഹം രോഹിത് മാതാപിതാക്കളായ റെൻ എബ്രഹാമിനോടും ടിജി ഫിലിപ്പിനോടും പറഞ്ഞത്. പണം നൽകാമെന്നും, ലാഭം കിട്ടുമ്പോൾ തിരികെ നൽകണമെന്നും ഉപാധി വച്ചു. തുടർന്നാണ് ബംഗളൂരു ക്രൈസ്റ്റ് കോളേജിലെ ഡിഗ്രി പഠനത്തിനോടൊപ്പം രോഹിത് വഴുതക്കാട്ട് അമ്മയുടെ ഉടമസ്ഥതയിലുള്ള കഫേയുടെ മുന്നിൽ പാർലർ ആരംഭിച്ചത്. ലാഭം കിട്ടിത്തുടങ്ങിയതോടെ വർക്കലയിലും ആശ്രമാത്തും ബ്രാഞ്ചുകൾ ആരംഭിക്കുകയായിരുന്നു. പരാതിയുമായി രോഹിത് വൈദ്യുതി മന്ത്രിയുടെ ഓഫീസിനെ സമീപിച്ചപ്പോൾ, നടക്കാൻ പാടില്ലാത്തതാണ് നടന്നതെന്നും പരാതി എഴുതി നൽകാനുമായിരുന്നു മറുപടി.മന്ത്രിക്ക് പരാതി നൽകിയ രോഹിത്ത് നീതി കിട്ടുമെന്ന പ്രതീക്ഷയിലാണ്.

'പഠനത്തോടൊപ്പം സംരംഭമെന്ന നിലയിലാണ് പാർലറുകൾ ആരംഭിച്ചത്.യുവസംരംഭകരെ തളർത്തുന്ന നടപടിയാണിത്."

-രോഹിത് എബ്രഹാം

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.