ന്യൂഡെൽഹി: ഇന്ത്യയിൽ ആദ്യമായി സ്വകാര്യമായി വികസിപ്പിച്ച റോക്കറ്റ് വിക്രം എസിന്റെ വിക്ഷേപണം പ്രതികൂല കാലാവസ്ഥ കാരണം നവംബർ 18ലേക്ക് മാറ്റിയതായി ഹൈദരാബാദ് ആസ്ഥാനമായുള്ള ബഹിരാകാശ സ്റ്റാർട്ടപ്പ് സ്‌കൈറൂട്ട് എയ്‌റോസ്‌പേസ് അറിയിച്ചു. നവംബർ 15ന് വിക്ഷേപണം നടത്താനായിരുന്നു മുമ്പ് നിശ്ചയിച്ചിരുന്നത്.
പ്രരംഭ് എന്ന് പേരിട്ടിരിക്കുന്ന സ്‌കൈറൂട്ട് എയ്‌റോസ്‌പേസിന്റെ കന്നി ദൗത്യം രണ്ട് ഇന്ത്യക്കാരുടെയും ഒരു വിദേശ ഗവേഷകന്റെയും പേലോഡുകൾ വഹിക്കും. ഇത് ശ്രീഹരിക്കോട്ടയിലെ ഇന്ത്യൻ സ്‌പേസ് റിസർച്ച് ഓർഗനൈസേഷന്റെ ലോഞ്ച്പാഡിൽ നിന്ന് വിക്ഷേപണത്തിന് സജ്ജമാക്കി. സ്കൈറൂട്ടിനെ സംബന്ധിച്ചിടത്തോളം ഈ ദൗത്യം ഒരു സുപ്രധാന നാഴികക്കല്ലാണെന്ന് ഗവേഷകർ അറിയിച്ചു.
ഈ ദൗത്യത്തിലൂടെ ബഹിരാകാശത്തേക്ക് റോക്കറ്റ് വിക്ഷേപിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ ബഹിരാകാശ കമ്പനിയായി സ്കൈറൂട്ട് മാറും.
ഇന്ത്യൻ ബഹിരാകാശ മേഖലയുടെ സ്ഥാപകനും പ്രശസ്ത ശാസ്ത്രജ്ഞനുമായ വിക്രം സാരാഭായിയോടുള്ള ആദരസൂചകമായാണ് സ്കൈറൂട്ടിന്റെ വിക്ഷേപണ വാഹനങ്ങൾക്ക് വിക്രം എന്ന് നാമകരണം ചെയ്തിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |