തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ മാസ് ഡയലോഗുകൾ അവസാനിപ്പിച്ച് ക്രമസമാധാനപാലനം ഉറപ്പാക്കുകയാണ് വേണ്ടതെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. വിഴിഞ്ഞത്ത് ആക്രമണം നടന്നപ്പോൾ മാളത്തിലിരുന്ന മുഖ്യമന്ത്രി പത്ത് ദിവസം കഴിഞ്ഞപ്പോഴാണ് മാസ് ഡയലോഗുമായി പ്രത്യക്ഷപ്പെട്ടത്. ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പുവരുത്താൻ പറ്റുന്നില്ലെങ്കിൽ രാജിവച്ചൊഴിയണം. കേരളത്തിൽ പുതിയ തിരഞ്ഞെടുപ്പ് നടക്കട്ടെ. ഗവർണറെ കരിവാരിത്തേയ്‌ക്കുക മാത്രമാണ് സർക്കാരിന്റെയും സി.പി.എമ്മിന്റെയും ലക്ഷ്യം. ഗവർണർ ബി.ജെ.പിക്ക് വേണ്ടി കത്ത് നൽകിയതല്ല, രാജ്ഭവനിൽ വരുന്ന ഏതൊരു പരാതിയും മുഖ്യമന്ത്രിയുടെ ഓഫീസിന് അയയ്ക്കുകയെന്ന നടപടിക്രമം പാലിക്കുകയാണ് ചെയ്‌തത്. മാദ്ധ്യമങ്ങളെ കൂട്ടുപിടിച്ച് ഗവർണറെ അധിക്ഷേപിക്കാൻ ദുഷ്പ്രചരണം നടത്തുകയാണ്. കൊവിഡ് പ്രതിരോധത്തിൽ നടന്ന പി.ആർ ജോലികളുടെ മറുപുറം ഇന്ന് കേരളം കാണുന്നുണ്ട്. ശബരിമലയിൽ നാമജപം നടത്തിയവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. ക്രമസമാധാനപാലനത്തിലെ വീഴ്‌ചയും സ്വജനപക്ഷപാതവും അഴിമതിയും ചോദ്യംചെയ്യേണ്ട പ്രതിപക്ഷം എവിടെപ്പോയെന്നും മുരളീധരൻ ചോദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |