നിയമസഭയിൽ മുഖ്യമന്ത്രി
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം അടക്കമുള്ള വികസന പദ്ധതികളിൽ പുനരധിവാസത്തിനും ജീവനോപാധികളുടെ സംരക്ഷണത്തിനും മുന്തിയ പരിഗണന നൽകുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ ചട്ടം 300 പ്രകാരം നിയമസഭയിൽ നടത്തിയ പ്രസ്താവനയിൽ പറഞ്ഞു. സംസ്ഥാനത്തിന്റെ വളർച്ചയ്ക്ക് അടിത്തറയാവുന്ന പശ്ചാത്തല സൗകര്യങ്ങളൊരുക്കണം. എന്നാൽ വികസന പദ്ധതികൾ മാനുഷിക മുഖത്തോടെയുള്ളത് ആയിരിക്കണമെന്ന് സർക്കാരിന് നിഷ്കർഷയുണ്ട്. വിഴിഞ്ഞം സമരം ഒത്തുതീർപ്പായത് വിശദീകരിച്ചായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന.സാമ്പത്തിക, വാണിജ്യ രംഗങ്ങളിൽ വലിയ മുന്നേറ്റത്തിന് വഴിയൊരുക്കുന്നതാണ് വിഴിഞ്ഞം തുറമുഖം. നിർമ്മാണം 80% പൂർത്തിയായ ഘട്ടത്തിലാണ് ആഗസ്റ്റ് 16മുതൽ സമരം തുടങ്ങിയത്. സമരം രമ്യമായി തീർക്കാൻ മലങ്കര കത്തോലിക്കാ സഭാദ്ധ്യക്ഷൻ മേജർ കർദ്ദിനാൾ മാർ ബസേലിയോസ് ക്ലിമ്മിസ് ബാവയുടെ ഇടപെടൽ പ്രത്യേക പരാമർശം അർഹിക്കുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.
തുറമുഖ നിർമ്മാണം മുന്നോട്ട്
മത്സ്യത്തൊഴിലാളികളുടെ താത്പര്യങ്ങൾക്ക് മുൻതൂക്കം നൽകി, വിഴിഞ്ഞം തുറമുഖ നിർമ്മാണം മുന്നോട്ടുകൊണ്ടുപോവും. ആശങ്കകളെ ഗൗരവത്തോടെ കണ്ട് പരിഹാരമുണ്ടാക്കിയിട്ടുണ്ട്. ഭാവിയിൽ എല്ലാ വിഭാഗം ജനങ്ങളുടെ പിന്തുണയും പദ്ധതിക്കുണ്ടാവണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |