തിരുവനന്തപുരം: വിദേശ സർവകലാശാലകൾ ആരംഭിക്കുമ്പോൾ അനന്തരഫലം സംബന്ധിച്ച് ഗൗരവമായ ആലോചനയിലൂടെ മാത്രമേ കൈകാര്യം ചെയ്യാവൂ എന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇതുസംബന്ധിച്ച യു.ജി.സി മാർഗരേഖ സുതാര്യമല്ല. അക്കാഡമിക് സമൂഹത്തിൽ വിഷയം ചർച്ച ചെയ്യണം. സ്വകാര്യനിക്ഷേപവും ഇതും രണ്ടാണ്. എന്നാൽ ഇവയെ പാടേ നിഷേധിക്കുന്ന നിലപാടില്ല. വിദേശ സഹകരണത്തോടെയുള്ളതും നേരിട്ടുള്ള വിദേശനിയന്ത്രണവും തമ്മിൽ വ്യത്യാസമുണ്ട്. ഗവർണർ ഭരണഘടനാപരമായ നിലപാടെടുത്താൽ എതിർക്കേണ്ടതില്ല. ഭരണഘടനാബാഹ്യമായി പ്രവർത്തിക്കുമ്പോഴാണ് അദ്ദേഹത്തെ എതിർത്തിട്ടുള്ളതെന്നും ഗോവിന്ദൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |