കൊച്ചി: യു.ജി.സി ചട്ടത്തിൽ പറയുന്ന യോഗ്യതയില്ലാത്തവരെ വി.സിയായി നിയമിക്കരുതെന്നും, ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലാ വി.സി മുബാറക്ക് പാഷയ്ക്ക് മതിയായ യോഗ്യതയില്ലെന്ന ഹർജിയിലെ തർക്കം എതിർവാദങ്ങൾ കൂടി പരിഗണിച്ച് കോടതി തീരുമാനമെടുക്കേണ്ടതാണെന്നും യു.ജി.സി. മുബാറക്ക് പാഷയ്ക്ക് വേണ്ടത്ര യോഗ്യതയില്ലെന്നും അക്കാഡമിക് വിദഗ്ദ്ധനല്ലെന്നും ചൂണ്ടിക്കാട്ടി കുസാറ്റിലെ ഗണിതശാസ്ത്ര വിഭാഗം മേധാവി ഡോ. പി.ജി. റോമിയോ നൽകിയ ഹർജിയിലാണ് യു.ജി.സിയുടെ വിശദീകരണം.
2018ലെ യു.ജി.സി റെഗുലേഷൻ പ്രകാരം വി.സിയായി നിയമിക്കപ്പെടുന്നയാൾ അക്കാഡമിക് വിദഗ്ദ്ധനാകണം. പ്രൊഫസർ പദവിയിലോ ഗവേഷണത്തിലോ പത്തു വർഷത്തെ പ്രവൃത്തിവപരിചയമുണ്ടാകണം. യു.ജി.സിയുടെ നോമിനി കൂടി ഉൾപ്പെട്ട സേർച്ച് കമ്മിറ്റി നൽകുന്ന മൂന്നു മുതൽ അഞ്ചു വരെ പേരുൾപ്പെട്ട പട്ടികയിൽ നിന്ന് ചാൻസലർ നിയമനം നടത്തണം. ഇതൊന്നും പാലിക്കാതെയാണ് മുബാറക്ക് പാഷയെ നിയമിച്ചതെന്നാണ് ഡോ. റോമിയോയുടെ വാദം. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഹർജി വിശദമായ വാദത്തിന് 18ലേക്ക് മാറ്റി. മുബാറക്ക് പാഷയെ നീക്കി തന്നെ ആ പദവിയിൽ താത്കാലിക വി.സിയായി നിയമിക്കണമെന്ന ഉപഹർജിയും ഹർജിക്കാരൻ നൽകിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |