തിരുവനന്തപുരം: ലോട്ടറിയടിച്ചാൽ ഒരുമാസത്തിനകം ടിക്കറ്റും തിരിച്ചറിയൽ രേഖകളുമായി എത്തിയില്ലെങ്കിൽ സമ്മാനത്തുക നഷ്ടമാകും. വരാൻ വൈകുന്നതിന് കാരണമുണ്ടെങ്കിൽ ലോട്ടറി ഡയറക്ടർ വിചാരിച്ചാൽ രണ്ടുമാസം കൂടി കാത്തുവയ്ക്കാം. പിന്നീട് സമ്മാനത്തുക സർക്കാരിന്. ലോട്ടറി വിറ്റ ഏജന്റിന് കമ്മിഷൻ ലഭിക്കും. സമ്മാനാർഹർ വരാത്തതിനാൽ ഖജനാവിലേക്ക് മുതൽക്കൂട്ടിയ തുകയുടെ കണക്ക് ലഭ്യമല്ലെന്നാണ് ലോട്ടറി വകുപ്പ് പറയുന്നത്.
കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഒന്നാംസമ്മാനത്തുക വാങ്ങാൻ ആരും വരാത്ത സംഭവമുണ്ടായിട്ടില്ല. വിതരണം ചെയ്യാത്ത ടിക്കറ്റിന് സമ്മാനം ലഭിച്ചാൽ റദ്ദാക്കി വീണ്ടും നറുക്കെടുക്കും. ഏജന്റ് വില്പന നടത്താത്ത ടിക്കറ്റ് നറുക്കെടുത്താൽ സമ്മാനത്തുകയും കമ്മിഷനും ഏജന്റിന് കിട്ടും.
ലോട്ടറിയുടെ വരവും ചെലവും
മൊത്തം വരുമാനത്തിന്റെ
31.5 ശതമാനം
ഏജൻസികമ്മിഷൻ
14 ശതമാനം
ജി.എസ്.ടി
5.5 ശതമാനം
നടത്തിപ്പ് ചെലവ്
സർക്കാരിന്
ലാഭം
3 ശതമാനം
ജി.എസ്.ടി കൂടി ചേർത്ത്
മൊത്തം 17 ശതമാനം
ബാക്കി തുക സമ്മാനത്തിന്
ലോട്ടറി വിറ്റുവരവ് വർഷം തുക എന്ന ക്രമത്തിൽ
2016-17 - 7395കോടി
2017-18 -9035കോടി
2018-19 -9265കോടി
2019-20 -9973കോടി
2020-21 -4912കോടി
2021-22 - 7145കോടി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |