SignIn
Kerala Kaumudi Online
Thursday, 19 September 2024 8.49 AM IST

ഒ. പി.ടിക്കറ്റ് ഓൺലൈനിൽ: 509 ആശുപത്രികളിൽ ഇ ഹെൽത്ത്

Increase Font Size Decrease Font Size Print Page
op-

രജിസ്‌ട്രേഷൻ 3.04 കോടി കടന്നു

തിരുവനന്തപുരം : ക്യൂ നിൽക്കാതെ ഒ.പി ടിക്കറ്റ് എടുക്കാൻ ഇ ഹെൽത്ത് സൗകര്യമുള്ള ആശുപത്രികളുടെ എണ്ണം 509 ആയി. ഇ ഹെൽത്ത് വഴി ഇതുവരെ 3.04 കോടി രജിസ്‌ട്രേഷനുകൾ നടന്നു. 32.40 ലക്ഷം പെർമെനന്റ് യു.എച്ച്‌.ഐ.ഡി രജിസ്‌ട്രേഷനും 2.72 കോടി താത്ക്കാലിക രജിസ്‌ട്രേഷനും നടത്തി. ഓൺലൈനിൽ ഒരു ലക്ഷത്തോളം പേർ അഡ്വാൻസ്ഡ് അപ്പോയിന്റ്മെന്റും എടുത്തിട്ടുണ്ട്.

ഘട്ടം ഘട്ടമായി എല്ലാ സർക്കാർ ആശുപത്രികളിലും ഇ ഹെൽത്ത് നടപ്പാക്കുമെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു.

ഇ ഹെൽത്ത് വഴി ഓൺലൈൻ ഒ.പി ടിക്കറ്റും പേപ്പർ രഹിത ആശുപത്രി സേവനവും യാഥാർത്ഥ്യമാക്കി. ലാബ് റിസൾട്ട് എസ്.എം.എസ്. ആയും ലഭിക്കും

ഇ ഹെൽത്ത് സേവനം ലഭിക്കാൻ

ആദ്യം തിരിച്ചറിയിൽ നമ്പർ സൃഷ്ടിക്കണം.

https://ehealth.kerala.gov.in എന്ന പോർട്ടലിൽ രജിസ്റ്റർ ലിങ്ക് ക്ലിക്ക് ചെയ്യണം.

അതിൽ ആധാർ നമ്പർ നൽകുക.

ആധാർ രജിസ്റ്റർ ചെയ്ത ഫോൺ നമ്പരിൽ ഒടിപി വരും

ഈ ഒടിപി നൽകുമ്പോൾ 16അക്ക തിരിച്ചറിയൽ നമ്പർ കിട്ടും.

ആദ്യം ലോഗിൻ ചെയ്യുമ്പോൾ തിരിച്ചറിയൽ നമ്പറും പാസ്‌വേഡും മൊബൈലിൽ മെസേജായി ലഭിക്കും.

ഈ നമ്പരും പാസ്‌വേ‌ഡും ഉപയോഗിച്ച് ആശുപത്രികളിൽ നിശ്ചിത തീയതിയിലും സമയത്തും അപ്പോയിന്റ്മെന്റ് എടുക്കാം

സംശയങ്ങൾക്ക്, ദിശ 104, 1056, 0471 2552056, 2551056

ഇ ഹെൽത്ത് ഇതുവരെ

മെഡിക്കൽ കോളേജും സ്ഥാപനങ്ങളും ....14

ജില്ലാ,ജനറൽ ആശുപത്രികൾ .....................16

സാമൂഹ്യാരോഗ്യ കേന്ദ്രങ്ങൾ .......................25

താലൂക്ക് ആശുപത്രികൾ............................... 73

പ്രാഥമിക,കുടുംബാരോഗ്യ കേന്ദ്രങ്ങൾ .....380

പബ്ലിക്ക് ഹെൽത്ത് ലാബ് .................................1

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: OP
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.