തിരുവനന്തപുരം:'പെൻഷൻ പരിഷ്ക്കരണ കുടിശിക തൽക്കാലം നൽകാൻ നിവൃത്തിയില്ല. അത് പണമായി കൈയ്യിൽ കിട്ടിയെന്ന് വിചാരിച്ച് തൃപ്തിപ്പെടണം.ഇനി വരുന്ന ക്ഷാമബത്തയും കുടിശികയും കൃത്യമായി നൽകാം'.ഒരു വിഭാഗം കോളേജ് അദ്ധ്യാപകർക്കാണ് സംസ്ഥാന ധനവകുപ്പിന്റെ വിചിത്രമായ ഇൗ ഉത്തരവ്.
ഒാരോ കോളേജ് അദ്ധ്യാപകനും സർക്കാരിന്റെ ഇൗ നടപടിയിലൂടെ നഷ്ടമായത് നാലു ലക്ഷത്തോളം രൂപയാണ്. സർവ്വീസ് പെൻഷൻകാരുടെ ശമ്പള,പെൻഷൻ പരിഷ്ക്കരണത്തിന്റെട കഴിഞ്ഞ ആഗസ്റ്റിലും നവംബറിലും നൽകുമെന്ന പറഞ്ഞ കുടിശിക ഗഡു നൽകാതെ അടുത്ത സാമ്പത്തിക വർഷത്തിൽ നൽകാൻ നോക്കാമെന്ന് പറഞ്ഞ് കബളിപ്പിച്ചതിന് പിന്നാലെയാണിത്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് 2021 ഫെബ്രുവരി 25ന് പുറത്തിറക്കിയ ഉത്തരവിലാണ് യു.ജി.സി.സ്കെയിൽ ശമ്പളം വാങ്ങുന്ന കോളേജ് അദ്ധ്യാപകരുടെ ശമ്പള കുടിശികയുടെ കാര്യത്തിൽ സർക്കാർ വിചിത്ര നിലപാടെടുത്തത്. യു.ജി.സി.ശമ്പളപരിഷ്ക്കരണം പത്തു വർഷത്തിലൊരിക്കലാണ്. സംസ്ഥാന ജീവനക്കാരുടേത് അഞ്ച് വർഷത്തിലൊരിക്കലും.സർക്കാർ ശമ്പളപരിഷ്ക്കരണം നടപ്പാക്കിയത് 1-1-2021 മുതലാണെങ്കിലും അതിന് 1-07-2019 മുതലുള്ള മുൻകാല പ്രാബല്യമുണ്ട്. അന്നുമുതലുള്ള കുടിശികയും നൽകും. എന്നാൽ പത്തുവർഷത്തിലൊരിക്കൽ ശമ്പളപരിഷ്ക്കരണം നടപ്പാക്കുന്ന കോളേജ് അദ്ധ്യാപകർക്ക് ശമ്പളം പരിഷ്ക്കരിച്ചത് 1-1-2016ലാണ്.ഇത് സംസ്ഥാനം നടപ്പാക്കിയില്ല. സംസ്ഥാന സർക്കാർ ജീവനക്കാരുടെ ശമ്പളപരിഷ്ക്കരണത്തിനൊപ്പം നടപ്പാക്കാമെന്നും കുടിശിക നൽകാമെന്നുമായിരുന്നു വാഗ്ദാനം. എന്നാൽ ശമ്പള പരിഷ്ക്കരണം നടപ്പാക്കിയപ്പോൾ 1-07-2019 മുതലുള്ള കുടിശിക മാത്രമേ നൽകുകയുള്ളുവെന്നും 1-1-2016 മുതലുള്ള കുടിശിക "നോഷണൽ" ആക്കി മാറ്റുകയാണെന്നും ഉത്തരവിറക്കി.നോഷണൽ എന്നാൽ നൽകേണ്ടതാണ്. കോളേജ് അദ്ധ്യാപക പെൻഷൻകാർക്ക് രണ്ടരവർഷത്തെ പെൻഷൻ കുടിശിക നഷ്ടമാകുന്ന സ്ഥിതിയാണ്.സർവ്വീസിലുള്ള അദ്ധ്യാപകർക്ക് ഇത്തരത്തിൽ നഷ്ടം വരില്ല. അവരുടെ കുടിശിക പി.എഫിൽ ലയിപ്പിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |