കൊച്ചി:പെരിയ ഇരട്ടക്കൊല നടത്താനുള്ള ഗൂഢാലോചനയിലോ പ്രതികൾക്ക് രക്ഷപ്പെടാൻ വഴിയൊരുക്കിയതിലോ പങ്കുള്ളവരാണ് സി.ബി.ഐ കണ്ടെത്തിയ പത്തു പ്രതികൾ.
എ. സുരേന്ദ്രൻ: സി.പി.എം പ്രവർത്തകൻ. ഒന്നാം പ്രതി പീതാംബരന്റെ സുഹൃത്ത്. ശരത്‌ലാലും കൃപേഷും ബൈക്കിൽ പുറപ്പെട്ട വിവരം പീതാംബരനെ ഫോണിൽ അറിയിച്ചു.
എ. മധു: സി.പി.എം പ്രവർത്തകൻ. അഞ്ചാം പ്രതി ജിഗിന്റെയും ഏഴാം പ്രതി അശ്വിന്റെയും അമ്മാവൻ. പ്രതികൾക്ക് സഞ്ചരിക്കാൻ വാഹനം നൽകി.
റെജി വർഗീസ് : സി.പി.എം പ്രവർത്തകൻ. പ്രതികളെ ആക്രമിക്കാൻ ഇരുമ്പു ദണ്ഡുകൾ നൽകി.
ഹരിപ്രസാദ് : സി.പി.എം പ്രവർത്തകൻ. കുറ്റകൃത്യത്തിനുശേഷം പ്രതികൾക്ക് രക്ഷപ്പെടാൻ കാർ വിട്ടു നൽകി. പെരിയ സഹകരണ സംഘത്തിലെ ക്ളാർക്കാണ്.
പി. രാജേഷ് : പാർട്ടിയുടെ എച്ചിലടുക്കം ബ്രാഞ്ച് സെക്രട്ടറി. കൊലപാതകത്തിനു വേണ്ട സഹായങ്ങൾ നൽകി. ഗൂഢാലോചനയിൽ സജീവമായി പങ്കെടുത്തു.
കെ.വി. കുഞ്ഞിരാമൻ മുൻ എം.എൽ.എ: രാത്രി പൊലീസ് പിടികൂടിയ രണ്ടാം പ്രതി സജി വർഗീസിനെ ബലം പ്രയോഗിച്ചു
രാഘവൻ വെളുത്തോലി, കെ.വി. ഭാസ്കരൻ : കുഞ്ഞിരാമനൊപ്പം രണ്ടാം പ്രതി സജി വർഗ്ഗീസിനെ പൊലീസിന്റെ പിടിയിൽ നിന്ന് ബലം പ്രയോഗിച്ചു മോചിപ്പിച്ചു.
ഗോപാൽ വെളുത്തോലി: പ്രതികൾക്ക് വസ്ത്രവും സഹായവും നൽകി. ആക്രമണ സമയത്ത് പ്രതികൾ ധരിച്ചിരുന്ന വസ്ത്രം നശിപ്പിക്കാനും കൂടി.
സന്ദീപ് വെളുത്തോലി: പ്രതികളുടെ വസ്ത്രം നശിപ്പിക്കാൻ കൂടി. എട്ടാം പ്രതി സുബീഷിനെ ബംഗളൂരു വഴി യു.എ.ഇയിലേക്ക് കടക്കാൻ സഹായിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |