SignIn
Kerala Kaumudi Online
Thursday, 19 September 2024 7.58 AM IST

ഗൂഢാലോചനയിലും രക്ഷപ്പെടുത്തിയതിലും പുതിയ പ്രതികൾക്ക് പങ്ക്

Increase Font Size Decrease Font Size Print Page

periya

കൊച്ചി:പെരിയ ഇരട്ടക്കൊല നടത്താനുള്ള ഗൂഢാലോചനയിലോ പ്രതികൾക്ക് രക്ഷപ്പെടാൻ വഴിയൊരുക്കിയതിലോ പങ്കുള്ളവരാണ് സി.ബി.ഐ കണ്ടെത്തിയ പത്തു പ്രതികൾ.

എ. സുരേന്ദ്രൻ: സി.പി.എം പ്രവർത്തകൻ. ഒന്നാം പ്രതി പീതാംബരന്റെ സുഹൃത്ത്. ശരത്‌ലാലും കൃപേഷും ബൈക്കിൽ പുറപ്പെട്ട വിവരം പീതാംബരനെ ഫോണിൽ അറിയിച്ചു.

എ. മധു: സി.പി.എം പ്രവർത്തകൻ. അഞ്ചാം പ്രതി ജിഗിന്റെയും ഏഴാം പ്രതി അശ്വിന്റെയും അമ്മാവൻ. പ്രതികൾക്ക് സഞ്ചരിക്കാൻ വാഹനം നൽകി.

റെജി വർഗീസ് : സി.പി.എം പ്രവർത്തകൻ. പ്രതികളെ ആക്രമിക്കാൻ ഇരുമ്പു ദണ്ഡുകൾ നൽകി.

ഹരിപ്രസാദ് : സി.പി.എം പ്രവർത്തകൻ. കുറ്റകൃത്യത്തിനുശേഷം പ്രതികൾക്ക് രക്ഷപ്പെടാൻ കാർ വിട്ടു നൽകി. പെരിയ സഹകരണ സംഘത്തിലെ ക്ളാർക്കാണ്.

പി. രാജേഷ് : പാർട്ടിയുടെ എച്ചിലടുക്കം ബ്രാഞ്ച് സെക്രട്ടറി. കൊലപാതകത്തിനു വേണ്ട സഹായങ്ങൾ നൽകി. ഗൂഢാലോചനയിൽ സജീവമായി പങ്കെടുത്തു.

കെ.വി. കുഞ്ഞിരാമൻ മുൻ എം.എൽ.എ: രാത്രി പൊലീസ് പിടികൂടിയ രണ്ടാം പ്രതി സജി വർഗീസിനെ ബലം പ്രയോഗിച്ചു

രാഘവൻ വെളുത്തോലി, കെ.വി. ഭാസ്കരൻ : കുഞ്ഞിരാമനൊപ്പം രണ്ടാം പ്രതി സജി വർഗ്ഗീസിനെ പൊലീസിന്റെ പിടിയിൽ നിന്ന് ബലം പ്രയോഗിച്ചു മോചിപ്പിച്ചു.

ഗോപാൽ വെളുത്തോലി: പ്രതികൾക്ക് വസ്ത്രവും സഹായവും നൽകി. ആക്രമണ സമയത്ത് പ്രതികൾ ധരിച്ചിരുന്ന വസ്ത്രം നശിപ്പിക്കാനും കൂടി.

സന്ദീപ് വെളുത്തോലി: പ്രതികളുടെ വസ്ത്രം നശിപ്പിക്കാൻ കൂടി. എട്ടാം പ്രതി സുബീഷിനെ ബംഗളൂരു വഴി യു.എ.ഇയിലേക്ക് കടക്കാൻ സഹായിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: PERIYA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.