തിരുവനന്തപുരം: മതപരമായ ചടങ്ങുകൾക്കും ഉത്സവങ്ങൾക്കും പൊലീസ് സുരക്ഷ സൗജന്യമായി നൽകുന്നത് അവസാനിപ്പിച്ചേക്കും. സേവനത്തിന് പണം ഈടാക്കണമെന്ന് എ.ഡി.ജി.പിമാരുടെ സമിതി സർക്കാരിന് ശുപാർശ നൽകി. ചില ഘട്ടങ്ങളിൽ സ്റ്റേഷനുകളുടെ ദൈനംദിന പ്രവർത്തനങ്ങളെ ബാധിക്കുന്നുണ്ടെന്നാണ് ആക്ഷേപം. പണം ഇൗടാക്കിയാൽ സ്വകാര്യ ഏജൻസികൾ വർദ്ധിക്കുമെന്നും അഭിപ്രായമുയർന്നു.
വിവിധ വകുപ്പുകളിൽ ട്രാൻസ്‌ജെൻഡറുകളെ നിയമിക്കുന്നത് സംബന്ധിച്ച് വനിതാ ശിശുവികസന വകുപ്പ് നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ ആഭ്യന്തര വകുപ്പ് പൊലീസിനോട് അഭിപ്രായം തേടിയിരുന്നു. റിപ്പോർട്ട് നൽകാൻ ക്രമസമാധാന വിഭാഗം, ബറ്റാലിയൻ എ.ഡി.ജി.പിമാരെ ചുമതലപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |