ന്യൂഡൽഹി: വിദേശ സന്ദർശനത്തിലായിരുന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഡൽഹിയിൽ മടങ്ങിയെത്തി യു.പി അടക്കം അഞ്ചു സംസ്ഥാനങ്ങളിലെ നിർണായക നിയസഭാ തിരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട ചർച്ചകളിൽ സജീവമായി.
തിരഞ്ഞെടുപ്പുകൾക്ക് പാർട്ടിയെ ഒരുക്കേണ്ട സമയത്ത് രാഹുൽ വിദേശ സന്ദർശനം നടത്തിയത് രാഷ്‌ട്രീയ എതിരാളികൾ ആയുധമാക്കിയിരുന്നു. ഡൽഹിയിൽ മടങ്ങിയെത്തിയ ഉടൻ രാഹുൽ ഗോവ പി.സി.സി അദ്ധ്യക്ഷൻ ഗിരീഷ് ഛോദങ്കർ, നിയമസഭാ കക്ഷി നേതാവ് ദിഗംബർ കാമത്ത് എന്നിവരുമായി ചർച്ച നടത്തി. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, മുതിർന്ന നേതാവും രാജ്യസഭാംഗവുമായ പി.ചിദംബരം എന്നിവരും ചർച്ചകളിൽ പങ്കെടുത്തു.
ഗോവയിൽ തൃണമൂലുമായി സംഖ്യമുണ്ടാക്കുമെന്ന വാർത്തകൾ കെ.സി. വേണുഗോപാൽ തള്ളി. ഗോവയിൽ ആദ്യമായി പരീക്ഷണത്തിനിറങ്ങുന്ന തൃണമൂൽ പ്രതിപക്ഷം ഒന്നിച്ച് നിന്ന് ബി.ജെ.പിയെ പുറത്താക്കണമെന്ന നിലപാടിലാണ്.
ഉത്തർപ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, മണിപ്പൂർ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അടുത്ത ദിവസങ്ങളിൽ രാഹുൽ ചർച്ചകൾ നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |