തിരുവനന്തപുരം: ജനകീയ പ്രക്ഷോഭങ്ങളോട് സർക്കാരിന് അസഹിഷ്ണുതയാണെന്നും പൊലീസിനെ ഉപയോഗിച്ച് സമരങ്ങൾ അടിച്ചമർത്താൻ ശ്രമിച്ചാൽ ജനങ്ങളെ അണിനിരത്തി നേരിടുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സമരം നടത്തുന്ന കെ.എസ്.യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തല്ലിച്ചതയ്ക്കുന്ന പൊലീസ് ബാരിക്കേഡിന് പരിക്കുപറ്റിയെന്ന് പറഞ്ഞുവരെ പണം വാങ്ങുകയാണെന്നും അദ്ദേഹം പരിഹസിച്ചു. നിയമസഭയിൽ ധനാഭ്യർത്ഥന ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നാഷണൽ ക്രൈം റിക്കാർഡ്സിന്റെ റിപ്പോർട്ട് പ്രകാരം ഏറ്റവുമധികം ക്രിമിനലുകളുള്ള പൊലീസ് സേന കേരളത്തിലാണ്. ഇടതുഭരണത്തിൽ രാഷ്ട്രീയവത്കരിച്ച് പൊലീസിന്റെ കാര്യക്ഷമത തകർത്തു. സ്വന്തം നിലയ്ക്ക് പൊലീസ് ക്രിമിനൽപ്പണി ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ തെറ്രുകൾ സമ്മതിച്ച് വസ്തുതാപരമായി കാര്യങ്ങൾ പരിശോധിക്കണം. താൻ ആഭ്യന്തരമന്ത്രിയായിരുന്നപ്പോൾ ഗുണ്ടകളെ അടിച്ചമർത്താൻ ഫലപ്രദമായ നടപടികളാണ് കൈക്കൊണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |