ആലങ്ങാട്: എരുമേലി പേട്ട തുള്ളലിനുള്ള ആലങ്ങാട് സംഘം ശബരിമല സ്വാമിഭക്തജന സംഘത്തിന്റെ നേതൃത്വത്തിൽ ആലുവ മണപ്പുറം മഹാദേവ ക്ഷേത്രത്തിൽനിന്ന് പുറപ്പെട്ടു. ക്ഷേത്രം മേൽശാന്തി മുല്ലപ്പിള്ളി ശങ്കരൻ നമ്പൂതിരി പൂജിച്ചുനൽകിയ ഗോളക ആലങ്ങാട് യോഗം പെരിയോൻ എ.കെ. വിജയകുമാർസ്വാമി സ്വീകരിച്ചു. യോഗം പ്രതിനിധികളായ രാജപ്പൻ നായർ, രാജേഷ് പുറയാറ്റി കളരി, ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ബൈജു, ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് എം.എൻ. നീലകണ്ഠൻ, സെക്രട്ടറി എം.ജി.ഗോപാലകൃഷ്ണൻ, ജോയിന്റ് സെക്രട്ടറി സുകുമാരൻ, കെ.പി. അരവിന്ദാക്ഷൻ, ഭജനമഠം സെക്രട്ടറി വി.കെ. ഗോപാലകൃഷ്ണൻ, ഹൈന്ദവ സേവാസമിതി കമ്മിറ്റി അംഗം വിപിൻ, വിഷ്ണു, ഭക്തജനങ്ങൾ തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിൽ ഭദ്രദീപം കൊളുത്തി യാത്ര ആരംഭിച്ചു.
കടുങ്ങല്ലൂർ നരസിംഹസ്വാമി ക്ഷേത്രം, കുന്നേൽ ധർമശാസ്താക്ഷേത്രം തുടങ്ങി നിരവധി ക്ഷേത്രങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി മഞ്ഞപ്ര കാർപ്പിള്ളിക്കാവ് മഹാദേവ ക്ഷേത്രത്തിലേക്ക് എഴുന്നള്ളി യോഗ ആസ്ഥാനത്തു സംഘടിപ്പിച്ച അയ്യപ്പൻവിളക്കും കഴിഞ്ഞ് എരുമേലിയിലേക്ക് പുറപ്പെട്ടു. പെരുമ്പാവൂർ ധർമശാസ്താക്ഷേത്രം, കീഴില്ലം മഹാദേവക്ഷേത്രം, മൂവാറ്റുപുഴ പുഴക്കരക്കാവ് ദേവീക്ഷേത്രം, രാമപുരം ശ്രീരാമസ്വാമി ക്ഷേത്രം, എളംകുളം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളിൽ പാനകപൂജയും അന്നദാനവും നടത്തി 9ന് എരുമേലിയിൽ എത്തും. 14നാണ് പേട്ടതുള്ളൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |