ആലപ്പുഴ: കെ - റെയിൽ വിരുദ്ധ സമരത്തിനായി ഭീകരവാദ സംഘടനകളിൽ നിന്ന് ആളുകളെ ഇറക്കുന്നതായി മന്ത്രി സജി ചെറിയാൻ. ആലപ്പുഴയിൽ മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബോധപൂർവം കലാപമുണ്ടാക്കാനുള്ള ശ്രമങ്ങളാണ് ചെങ്ങന്നൂരിൽ ഉൾപ്പെടെ നടക്കുന്നത്. സർവേക്കല്ല് ഇളക്കിയാൽ വിവരമറിയുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട. പദ്ധതിയുടെ ഭാഗമായി മികച്ച നഷ്‌ടപരിഹാര പാക്കേജാണുള്ളത്. കേരളത്തിന്റെ ഭാവിക്കു വേണ്ടിയുള്ളതാണ്പദ്ധതി. പിണറായി വിജയൻ സർക്കാർ പറഞ്ഞ വാക്കു പാലിക്കും. ബഫർ സോൺ ഒരു മീറ്റർ പോലുമില്ല. വീടുകൾ കയറി സത്യാവസ്ഥ പറഞ്ഞ് പ്രചാരണം നടത്തും. സത്യം മനസിലാകുമ്പോൾ സമരം ചെയ്യുന്ന വീട്ടുകാർ സർക്കാരിനെ പിന്തുണയ്‌ക്കും. സിൽവർ ലൈൻ വരുന്നതോടെ ചെങ്ങന്നൂർ മെട്രോപൊളിറ്റൻ സിറ്റിയാകും. സമരത്തെ പൊലീസ് ഒരിടത്തും അടിച്ചമർത്തുന്നില്ല. ഈ പദ്ധതി നടപ്പാക്കിയാൽ കോൺഗ്രസ് പിന്നീടൊരിക്കലും നിലംതൊടില്ലെന്നും സജി ചെറിയാൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |