SignIn
Kerala Kaumudi Online
Thursday, 19 September 2024 2.08 PM IST

ഉത്തരക്കടലാസ് കടത്തൽ: ശിക്ഷിക്കപ്പെട്ട അദ്ധ്യാപകന് പ്രൊഫസർ നിയമനം

Increase Font Size Decrease Font Size Print Page
uc

യു.ജി.സി നോട്ടീസിന് മറുപടി നൽകാതെ കേരള സർവകലാശാല

തിരുവനന്തപുരം: യൂണിവേഴ്സി​റ്റി കോളേജിലെ കുത്ത് കേസ് പ്രതി ശിവരഞ്ജിത്തിന്റെ വീട്ടിൽ നിന്ന് സർവകലാശാലാ ഉത്തരക്കടലാസ് പൊലീസ് പിടിച്ചെടുത്ത സംഭവത്തിൽ ഉത്തരവാദിയായ അദ്ധ്യാപകന് പ്രൊഫസറായി സ്ഥാനക്കയറ്റം നൽകിയതിൽ യു.ജി.സിക്ക് വിശദീകരണം നൽകാതെ കേരള സർവകലാശാല.

യൂണിവേഴ്സി​റ്റി കോളേജിൽ പരീക്ഷ ചുമതല വഹിച്ചിരുന്ന അധ്യാപകനായ അബ്ദുൾ ലത്തീഫിനെ സർവകലാശാലയിൽ അറബിക് പ്രൊഫസറായി നിയമിക്കാനാണ് തീരുമാനിച്ചത്. കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെത്തുടർന്ന് അദ്ദേഹത്തെ പരീക്ഷാ ജോലികളിൽ നിന്ന് സ്ഥിരമായി ഡിബാർ ചെയ്യുകയും , യൂണിവേഴ്സി​റ്റി കോളേജിൽ നിന്ന് സർക്കാർ സ്ഥലം മാ​റ്റുകയും ചെയ്തിരുന്നു. പ്രൊഫസറായി സ്ഥാനക്കയറ്റം നൽകിയതിൽ വിശദീകരണം തേടി ഡംസബർ 15ന് യു.ജി.സി അയച്ച കത്തിന് സർവകലാശാല മറുപടി നൽകിയില്ല. സേവ് എഡ്യൂക്കേഷൻ ഫോറത്തിന്റെ നിവേദനത്തിലായിരുന്നു. യു.ജി.സിയുടെ കത്ത്. നിയമനങ്ങൾ നടത്തേണ്ടതെന്നും ഇളവുകൾ അനുവദിക്കരുതെന്നും കേരള വി.സിക്ക് യു.ജി.സി നൽകിയ നോട്ടീസിലുണ്ട്.

യൂണിവേഴ്സി​റ്റി കോളേജിലെ പരീക്ഷ നടത്തിപ്പിലെ വിവരങ്ങൾ നൽകാത്തതിന് ഈ അദ്ധ്യാപകന് മുഖ്യ വിവരാവകാശ കമ്മിഷണർ നേരത്തേ 3000 രൂപ പിഴ ചുമത്തിയിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: UC
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.