തിരുവനന്തപുരം: പാർട്ടിയിൽ മന:പൂർവ്വം കുത്തിത്തിരിപ്പുണ്ടാക്കാനും മാദ്ധ്യമങ്ങളിൽ വ്യാജവാർത്ത വരുത്താനും സമൂഹമാദ്ധ്യമങ്ങളിൽ തെറ്റായ പ്രചരണം നടത്താനും ഒരു സംഘം പ്രവർത്തിക്കുന്നുണ്ടെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പറഞ്ഞു.
കെ.സി. വേണുഗോപാലിനെതിരെ പോസ്റ്റിടാൻ അനുയായിക്ക് നിർദ്ദേശം നൽകുന്നതായി രമേശ് ചെന്നിത്തലയുടെ പേരിൽ പ്രചരിക്കുന്ന ശബ്ദസന്ദേശം സംബന്ധിച്ച ചോദ്യങ്ങൾക്ക് വാർത്താസമ്മേളനത്തിൽ മറുപടി നൽകുകയായിരുന്നു സതീശൻ. കോൺഗ്രസ് നേതാക്കളെ അപകീർത്തിപ്പെടുത്തുകയും പാർട്ടിയെ ദുർബലപ്പെടുത്തുകയും ചെയ്യുന്നത് ഇത്തരക്കാരാണ്. ഇക്കാര്യം പാർട്ടി അച്ചടക്കസമിതി പരിശോധിച്ച് കർശന നടപടിയെടുക്കും. ജി-23 നേതാക്കൾ പറഞ്ഞ കാര്യങ്ങൾ രണ്ട് തവണ പ്രവർത്തകസമിതി പരിശോധിച്ചാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. തിരഞ്ഞെടുപ്പ് കഴിയുമ്പോൾ പുതിയ അദ്ധ്യക്ഷനുണ്ടാകുമെന്ന് പാർട്ടി അഖിലേന്ത്യാ നേതൃത്വം വ്യക്തമാക്കിയിട്ടുണ്ടെന്നും സതീശൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |