കൊച്ചി: കേരള ഫിഷറീസ് സർവകലാശാലാ (കുഫോസ്) വൈസ് ചാൻസലറായി ഡോ. കെ. റിജി ജോണിനെ നിയമിച്ചത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എറണാകുളം കടവന്ത്ര സ്വദേശി ഡോ.കെ.കെ. വിജയൻ, ഡോ. ജി. സദാശിവൻ നായർ എന്നിവർ നൽകിയ ഹർജികൾ എതിർകക്ഷികളുടെ മറുപടി സത്യവാങ്മൂലത്തിനായി ഹൈക്കോടതി ജനുവരി 12 ലേക്ക് മാറ്റി.
ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി. പി. ചാലി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്. 2021 ജനുവരി 23നാണ് ഗവർണർ നിയമന ഉത്തരവ് ഇറക്കിയത്. യു.ജി.സി മാനദണ്ഡം അനുസരിച്ച് സർവകലാശാലയിൽ പ്രൊഫസറായി പത്തു വർഷത്തെ പ്രവൃത്തിപരിചയം വേണം. തമിഴ്നാട് ഫിഷറീസ് സർവകലാശാലയിൽ നിന്ന് കുഫോസിലേക്ക് ഡീൻ ആയി എത്തിയ ഡോ. റിജി പി.എച്ച്.ഡി ചെയ്യാൻ പോയ മൂന്നു വർഷം കൂടി പ്രവൃത്തി പരിചയത്തിലുൾപ്പെടുത്തിയാണ് അപേക്ഷ നൽകിയതെന്ന് ഹർജിയിൽ ആരോപിക്കുന്നു. തമിഴ്നാട് സർവകലാശാലയിൽ നിരവധി തവണ വകുപ്പുതല അന്വേഷണം നേരിട്ട ഡോ. റിജിക്കെതിരെ സാമ്പത്തിക ആരോപണങ്ങൾ ഉയർന്നെന്നും തുടർന്ന് രാജിവയ്ക്കേണ്ടി വന്നെന്നും ഹർജിക്കാർ ആരോപിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |